ചെങ്കടലിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു; 6 പേർ കൊല്ലപ്പെട്ടു

 
World

ചെങ്കടലിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു; 6 പേർ കൊല്ലപ്പെട്ടു

ഹോർമൂസ് തുറക്കണമെങ്കിൽ അമെരിക്ക ഇറാന്‍റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാന്‍റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സിൻ റെസായി അറിയിച്ചിരുന്നു

Namitha Mohanan

ടെഹ്‌റാൻ: ചെങ്കടലിൽ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു. 6 പേർ കൊല്ലപ്പെട്ടു. തിഹാമ എന്നറിയപ്പെടുന്ന ചരക്ക് കപ്പലിലെ നാല് നാവികരും കപ്പൽ ഒഴിപ്പിക്കാനുള്ള രക്ഷാപ്രവർത്തനത്തിനിടെ വിന്യസിച്ച രണ്ട് സേനാംഗങ്ങളുമാണ് മരിച്ചതെന്നാണ് വിവരം.

കപ്പലിനെ ലക്ഷ്യം വച്ചുള്ള ആദ്യ ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു, വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു, കൂടാതെ മൂന്ന് പാക്കിസ്ഥാൻ പൗരന്മാരും ഒരു ഇന്തോനേഷ്യൻ പൗരനും കൊല്ലപ്പെട്ടു. തുടർന്നായിരുന്നു വീണ്ടും ആക്രമണം.

ഹോർമൂസ് തുറക്കണമെങ്കിൽ അമെരിക്ക ഇറാന്‍റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാന്‍റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സിൻ റെസായി അറിയിച്ചിരുന്നു. ഇറാൻ വഞ്ചകരായ വിലപേശലുകാരാണെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രതികരിച്ചിരുന്നു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹൂത്തികൾ ഇതുവരെ ഏറ്റെടുത്തിട്ടില്ല. യെമൻ വാണിജ്യ കപ്പലിന് നേരെ ഹൂത്തികൾ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

3 മാസം നീണ്ട 'ഡിജിറ്റൽ അറസ്റ്റ്'; കൗമാരക്കാരി നേരിട്ടത് ക്രൂര പീഡനം

അയോധ‍്യ ക്ഷേത്ര കൊള്ള, വിദ‍്യാർഥികൾക്കെതിരായ പൊലീസ് നടപടി; പാർലമെന്‍റ് സമുച്ചയത്തിൽ പ്രതിഷേധവുമായി എംപിമാർ

ആശുപത്രി മുറികളുടെ വാടക പഞ്ചനക്ഷത്ര ഹോട്ടലുകളിലേതിനേക്കാൾ കൂടുതൽ; നിയന്ത്രിക്കാൻ കേന്ദ്രം

മുംബൈയിൽ മണ്ണിടിച്ചിൽ; 6 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ടാറ്റ സൺസ് ചെയർമാൻ സ്ഥാനമൊഴിയുന്നു; അനിശ്ചിതത്വം അവസാനിച്ചു