ഇന്ത്യയില്ലാതെ യുഎസ് അപ്രസക്തം: മുൻ ഉപദേശക മേരി കിസൽ

 

file photo

World

ചൈനീസ് ഭീഷണിക്കു മുന്നിൽ ഇന്ത്യയില്ലാതെ യുഎസ് അപ്രസക്തം: മുൻ ഉപദേശക

ഇന്തോ-പസഫിക് മേഖലയിലെ വർധിച്ചു വരുന്ന ചൈനീസ് സ്വാധീനത്തെ യുഎസിന് ഇന്ത്യയില്ലാതെ നേരിടാൻ കഴിയില്ലെന്ന് മുൻ ഉപദേശക മേരി കിസൽ

ഇന്തോ-പസഫിക് മേഖലയിലെ വർധിച്ചു വരുന്ന ചൈനീസ് സ്വാധീനത്തെ യുഎസിന് ഒറ്റയ്ക്ക് നേരിടാൻ കഴിയില്ലെന്ന് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ ഉപദേഷ്ടാവായിരുന്ന മേരി കിസൽ വ്യക്തമാക്കി.ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയുടെ പിന്തുണയില്ലാതെ ചൈനീസ് ഭീഷണികളെ ചെറുക്കാൻ കഴിയില്ലെന്നും ശക്തമായ ഇന്ത്യ-യുഎസ് പങ്കാളിത്തം അനിവാര്യമാണെന്നുമുള്ള അവരുടെ വെളിപ്പെടുത്തൽ.

യുഎസ്-ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും റഷ്യൻ ഉൽപന്നങ്ങൾ വാങ്ങിയതിന് 25 ശതമാനം അധിക തീരുവയും ചുമത്തിയതിന് പിന്നാലെയാണ് മേരി കിസലിന്‍റെ ഈ പരാമർശം.

“ചൈനയെ വലിയ ഭീഷണിയായി യുഎസ് കാണുന്നുണ്ടെങ്കിൽ നമുക്ക് ഇന്ത്യയെ ആവശ്യമാണ്. ഏഷ്യ-പസഫിക്കിൽ ചൈനയ്ക്കെതിരെ ഒറ്റയ്ക്കു പോരാടാൻ കഴിയില്ല. ഓസ്ട്രേലിയ, ജപ്പാൻ എന്നിവയുമായി മാത്രമല്ല, ഇന്ത്യയുമായും നല്ല ബന്ധം വേണം ” എന്നായിരുന്നു മേരി കിസലിന്‍റെ വിശദീകരണം. ട്രംപ് ഭരണകൂടത്തിന്‍റെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ഊഷ്മളമാകുന്നതേയുള്ളു.

അച്ഛനില്ലാത്ത ആദ്യ ഓണം: കുറിപ്പുമായി വിഎസിന്‍റെ മകൻ

ആഗോള അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളി നടേശന് ക്ഷണം

ശ്രേയസ് അയ്യർ നയിക്കും; ഓസ്ട്രേലിയക്കെതിരായ ഇന്ത‍‍്യ എ ടീം പ്രഖ‍്യാപിച്ചു

ചെങ്കോട്ടയിൽ നിന്ന് ഒരു കോടി രൂപ വിലയുള്ള സ്വർണ കലശങ്ങൾ മോഷ്ടിക്കപ്പെട്ടു

രണ്ട് ഇന്ത്യൻ ബിയറുകൾക്ക് അന്താരാഷ്ട്ര പുരസ്കാരം