പിതാവിന്‍റെ പേരിലുള്ള തോക്ക് ഉപയോഗിച്ചായിരുന്നു വിദ്യാർഥി സ്കൂളിൽ കൂട്ട വെടിവയ്പ് നടത്തിയത്.

 

file photo

World

തുർക്കിയിൽ പതിനാലുകാരൻ കൊന്നത് സ്വന്തം അധ്യാപികയെയും എട്ട് വിദ്യാർഥികളെയും

പിതാവിന്‍റെ പേരിലുള്ള തോക്ക് ഉപയോഗിച്ചായിരുന്നു വിദ്യാർഥി സ്കൂളിൽ കൂട്ട വെടിവയ്പ് നടത്തിയത്.

Reena Varghese

ഇസ്താംബുൾ: തെക്കൻ തുർക്കിയിലെ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി നടത്തിയ വെടിവയ്പിൽ അധ്യാപികയും എട്ടു വിദ്യാർഥികളും ഉൾപ്പടെ ഒൻപതു പേർക്ക് ദാരുണാന്ത്യം. തെക്കൻ തുർക്കിയിലെ അയ്സർ കാലിക് സെക്കൻഡറി സ്കൂളിലാണ് സംഭവം. വെടിയുതിർത്ത വിദ്യാർഥിയും കൊല്ലപ്പെട്ടു.

13 പേർക്ക് പരിക്കേറ്റു. ഇവരിൽ ആറു പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പിതാവിന്‍റെ പേരിലുള്ള തോക്ക് ഉപയോഗിച്ചായിരുന്നു വിദ്യാർഥി സ്കൂളിൽ കൂട്ട വെടിവയ്പ് നടത്തിയത്. ബാഗിൽ തോക്കുമായി വന്ന കുട്ടി രണ്ട് ക്ലാസ് മുറികളിലേയ്ക്ക് കയറിയ ശേഷം തുടർച്ചയായി നിറയൊഴിക്കുകയായിരുന്നു.

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്

'മധ്യപ്രദേശിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുത്': സംരക്ഷണം തേടി കുംഭമേള വൈറൽ പെൺകുട്ടി

ശിവൻകുട്ടിയെ തോൽപ്പിക്കണം, നേമത്ത് ബിജെപിയെ സഹായിച്ച് സിപിഐ നേതാവ്: സസ്പെൻഷൻ