.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ബെയ്റൂട്ട്: ചൊവ്വാഴ്ച ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു മുതിർന്ന ഹിസ്ബുള്ള കമാൻഡറെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന. ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ ശനിയാഴ്ച ഒരു ഫുട്ബോൾ മൈതാനത്ത് ആക്രമണം നടത്തി ഡ്രൂസ് ന്യൂനപക്ഷ സമുദായത്തിലെ 12 കുട്ടികളെയും യുവാക്കളെയും കൊലപ്പെടുത്തിയ റോക്കറ്റ് ആക്രമണത്തിന് ഉത്തരവാദിയായ കമാൻഡറെ ലക്ഷ്യം വച്ചതായി ഐഡിഎഫ് എക്‌സിൽ അറിയിച്ചു. ഹിസ്ബുള്ളയുടെ ഉന്നത സൈനിക കമാൻഡറായ ഫൗദ് ഷുക്കൂറിനെ ഐഡിഎഫ് “കൃത്യവും പ്രൊഫഷണലുമായ” ഓപ്പറേഷനിലൂടെ ഇല്ലാതാക്കിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് ട്വീറ്റ് ചെയ്തു. അവകാശവാദങ്ങളെക്കുറിച്ച് ഹിസ്ബുള്ള ഉടൻ പ്രതികരിച്ചില്ല.
ഗോലാൻ കുന്നുകളിൽ ശനിയാഴ്ച നടന്ന ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയാണെന്ന് ഇസ്രായേലും അമേരിക്കയും ആരോപിച്ചു. ഷിയാ തീവ്രവാദി ഗ്രൂപ്പിന്‍റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന തെക്കൻ ബെയ്‌റൂട്ടിന്‍റെ പ്രാന്തപ്രദേശമായ ഹാരെറ്റ് ഹ്രീക്കിലാണ് ചൊവ്വാഴ്ച വ്യോമാക്രമണം നടന്നതെന്നും കെട്ടിടത്തിന്‍റെ രണ്ട് നിലകൾ തകർന്നതായും ലെബനൻ ദേശീയ വാർത്താ ഏജൻസി അറിയിച്ചു.
ഇസ്രായേൽ ആക്രമണത്തെ ലെബനൻ സർക്കാർ അപലപിക്കുകയും ഐക്യരാഷ്ട്രസഭയിൽ പരാതി നൽകാൻ പദ്ധതിയിടുകയും ചെയ്തതായി ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബ് റോയിട്ടേഴ്സിനോട് പറഞ്ഞു. കാവൽ പ്രധാനമന്ത്രി നജീബ് മിക്കാറ്റി ബുധനാഴ്ച രാവിലെ അടിയന്തര മന്ത്രിസഭാ യോഗം വിളിക്കുമെന്ന് ലെബനൻ മാധ്യമമായ അൻ-നഹർ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ പിന്തുണയുള്ള ഷിയ സംഘടനയുടെ മേൽ ലെബനൻ സർക്കാരിന് യാതൊരു നിയന്ത്രണവുമില്ല. ചൊവ്വാഴ്ച നേരത്തെ, ഇസ്രായേൽ ആക്രമണങ്ങൾക്ക് ഉത്തരം നൽകാതെ വിടാനുള്ള അന്താരാഷ്ട്ര പ്രതിനിധികളുടെ ആഹ്വാനത്തെ ഹിസ്ബുള്ള നിരസിച്ചിരുന്നു.
ബെയ്‌റൂട്ടിൽ ഐഡിഎഫിന്‍റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ "ഹിസ്ബുള്ള ചുവപ്പ് രേഖ കടന്നു" എന്ന് ഇസ്രായേലിന്‍റെ പ്രതിരോധ മന്ത്രി ഗാലന്‍റ് എക്‌സിൽ പറഞ്ഞു. ഒക്‌ടോബർ 7 മുതൽ ഹിസ്ബുള്ളയ്ക്കും ഇസ്രായേലിനും ഇടയിൽ പിരിമുറുക്കം വർധിച്ചു വരികയാണ്, ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ സൈനിക ആക്രമണം ഇപ്പോൾ ഏകദേശം 40,000 പേരുടെ മരണത്തിലേക്ക് നയിച്ചു. 2006ൽ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ 34 ദിവസത്തെ യുദ്ധം നടത്തി.