ഫ്രാൻസിസ് മാർപാപ്പ ഫയൽ ഫോട്ടൊ‌
World

മാർപാപ്പ ആശുപത്രി വിട്ടു; രണ്ടാഴ്ച വിശ്രമം

ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും പോപ്പ് പൂർണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് ഡോക്റ്റർമാർ വ്യക്തമാക്കിയിട്ടുണ്ട്

നീതു ചന്ദ്രൻ

വത്തിക്കാൻ സിറ്റി:ദീർഘകാലമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഫ്രാൻസിസ് മാർപാപ്പ ആരോഗ്യം മെച്ചപ്പെട്ടതോടെ ആശുപത്രി വിട്ടു. വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാർത്തയിലായിരിക്കും അദ്ദേഹം തുടരുക. പോപ്പിന് രണ്ടു മാസം പൂർണ വിശ്രമമാണ് ഡോക്റ്റർമാർ നിർദേശിച്ചിരിക്കുന്നത്.

ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും പോപ്പ് പൂർണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് ഡോക്റ്റർമാർ വ്യക്തമാക്കിയിട്ടുണ്ട്.ശ്വാസ കോശ അണുബാധയെത്തുടർന്ന് കഴിഞ്ഞ മാസം 14 മുതൽ റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു പോപ്പ്.

88 കാരനായ ഫ്രാൻസിസ് മാർപാപ്പ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. രണ്ടു വർഷത്തിനിടെ നിരവധി തവണ ഇൻഫ്ലുവൻസയുൾപ്പെടെ അദ്ദേഹത്തെ ബാധിച്ചിരുന്നു.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ