.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പാക്കിസ്ഥാനിൽ നടത്തിയ യുഎസ് വിരുദ്ധ പ്രക്ഷോഭം.
File
സ്വന്തം ലേഖകൻ
ഇറാൻ യുദ്ധത്തിന്‍റെ കനൽ ഇന്ത്യയിലെ സാധാരണക്കാരെ പൊള്ളിക്കാതിരിക്കാൻ ഡൽഹിയിലെ സർക്കാർ പ്ലാസ്റ്റിക് വ്യവസായത്തിനുള്ള പാചകവാതക വിഹിതം വെട്ടിക്കുറച്ച് അത് സാധാരണ കുടുംബങ്ങളിലേക്ക് തിരിച്ചുവിട്ടു. നേപ്പാളിൽ ഗ്യാസിന് റേഷനിങ് ഏർപ്പെടുത്തി; ഫിലിപ്പീൻസ് സർക്കാർ പ്രവൃത്തിദിനങ്ങൾ നാല് ദിവസമാക്കി ചുരുക്കി. ബംഗ്ലാദേശാകട്ടെ, സർവകലാശാലകൾ അടച്ചുപൂട്ടുകയും ഇന്ധനത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഏഷ്യൻ സമ്പദ്‌വ്യവസ്ഥകൾ അക്ഷരാർഥത്തിൽ ശ്വാസംമുട്ടുകയാണ്. തങ്ങൾ ഉപയോഗിക്കുന്ന ഊർജത്തിന്‍റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്നവരാണ് ഏഷ്യൻ രാജ്യങ്ങൾ. ഇന്ത്യയും ദക്ഷിണ കൊറിയയും 80 ശതമാനവും ജപ്പാൻ 90 ശതമാനവും തായ്‌ലൻഡ് പകുതിയിലധികവും ഇന്ധനം പുറത്തുനിന്നാണ് എത്തിക്കുന്നത്. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്കുപ്രകാരം, ഹോർമുസ് വഴി കടന്നുപോകുന്ന എണ്ണയുടെ 80 ശതമാനവും ഏഷ്യയെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. എന്നാൽ, ആ കടൽപ്പാതയിലൂടെയുള്ള ഗതാഗതം ഇന്ന് 90 ശതമാനത്തോളം മുടങ്ങിയിരിക്കുന്നു.
യൂറോപ്പിന്‍റെ അവസ്ഥയും ഭിന്നമല്ല. മിഡിൽ ഈസ്റ്റിലെ ഇന്ധനത്തെ അവർ നേരിട്ട് അത്രയധികം ആശ്രയിക്കുന്നില്ലെങ്കിലും, അമെരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം തുടങ്ങിയതോടെ പ്രകൃതിവാതകത്തിന്‍റെ വില കുതിച്ചുയർന്നത് അവരെയും തളർത്തി. ഓഹരി വിപണികളിൽ ഇത് പ്രകടമാണ്; യുദ്ധം തുടങ്ങിയ ശേഷം യൂറോപ്യൻ ഓഹരി സൂചികകൾ ഏഷ്യയിലേതിനെക്കാൾ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
മിഡിൽ ഈസ്റ്റിലെ ഈ യുദ്ധം ലോക ഊർജ വിപണികളിൽ നാശം വിതയ്ക്കുമ്പോഴും അമെരിക്കൻ സമ്പദ്‌വ്യവസ്ഥ മാത്രം അചഞ്ചലമായി നിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. ട്രംപ് തുടങ്ങിയ ഈ യുദ്ധത്തിന് ശേഷം അമെരിക്കൻ ഓഹരി സൂചികയായ S&P 500 വെറും 5% മാത്രമാണ് ഇടിഞ്ഞത്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്: തങ്ങളുടെ പക്കലുള്ള സമൃദ്ധമായ പ്രകൃതിവാതക ശേഖരം അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് അമെരിക്കയെ വലിയതോതിൽ സുരക്ഷിതമാക്കുന്നു.
പക്ഷേ, ഇത് ലോകചരിത്രത്തിലെ ഭയാനകമായ ഒരു അധ്യായമാണ് തുറക്കുന്നത്. ഒരിക്കൽ ആഗോള ക്രമത്തിന്‍റെ കാവൽക്കാരായിരുന്ന അമെരിക്ക, ഇന്ന് അതിന്‍റെ അന്തകരായി മാറിയിരിക്കുന്നു. സ്വയം പോറലേൽക്കാതെ തന്നെ ലോകമെമ്പാടും നാശം വിതയ്ക്കുന്ന ഒരു ഭീകര രാജ്യമായി അമെരിക്ക വേഷം മാറിയിരിക്കുന്നു.
കഴിഞ്ഞ വർഷം ഡോണൾഡ് ട്രംപ് ആരംഭിച്ച താരിഫ് യുദ്ധം അമെരിക്കൻ ഉപഭോക്താക്കളെയും ബിസിനസുകാരെയുമാണ് കൂടുതൽ ബാധിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അതിന്‍റെ ആഘാതം ഇന്ന് ലോകമെമ്പാടും പടരുകയാണ്. പല രാജ്യങ്ങളുടെയും അമെരിക്കയിലേക്കുള്ള കയറ്റുമതി കുത്തനെ ഇടിഞ്ഞു. എന്നാൽ, അമെരിക്കൻ ജിഡിപി വളർച്ചയിൽ വലിയ കുറവുണ്ടാകില്ലെന്നാണ് ഐഎംഎഫ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ബ്രിട്ടൻ, ജപ്പാൻ, കാനഡ, ഇന്ത്യ, ലാറ്റിൻ അമെരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം സാമ്പത്തിക സ്ഥിതിക്ക് മങ്ങലേൽക്കുകയാണ് ചെയ്തത്.
കൂടുതൽ വലിയ പ്രഹരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഊർജ വില ഈ നിലയിൽ തുടർന്നാൽ ആഗോള വ്യാപാര വളർച്ച മന്ദഗതിയിലാകും. ഏഷ്യയുടെയും യൂറോപ്പിന്‍റെയും സാമ്പത്തിക വളർച്ചയെ ഇത് നിശ്ചലമാക്കും. ടെഹ്‌റാനിലെ യുഎസ്-ഇസ്രയേൽ ആക്രമണം കേവലം ഊർജ പ്രതിസന്ധിയിൽ ഒതുങ്ങുന്നില്ല. ഇന്ത്യയുടെയും ബ്രസീലിന്‍റെയും കാർഷിക മേഖലയ്ക്ക് അത്യാവശ്യമായ വളത്തിന്‍റെ പ്രധാന ഉറവിടം ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറക്കുമതിയാണ്. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം അവിടുത്തെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തെയും ബാധിക്കും. ഇത് ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും പോലുള്ള രാജ്യങ്ങളുടെ നട്ടെല്ലൊടിക്കും.
ട്രംപിന്‍റെ അമെരിക്ക ഇസ്രയേൽ ഒഴികെ ആർക്കും ഇനിയൊരു വിശ്വസ്ത പങ്കാളിയല്ല, മറിച്ച് ലോകത്തിന്‍റെ അസ്ഥിരതയുടെ പ്രധാന ഉറവിടമാണെന്ന് പാശ്ചാത്യ സഖ്യകക്ഷികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇറാൻ ആണവ ഭീഷണി ഉയർത്തുന്നു എന്ന് പറഞ്ഞ് ബോംബിടുന്ന ട്രംപ് തന്നെയായിരുന്നു കഴിഞ്ഞ വർഷം ഇറാന്‍റെ ആണവ പദ്ധതികൾ താൻ തകർത്തു എന്ന് അവകാശപ്പെട്ടതും. നാളെ പനാമ കനാലോ ഗ്രീൻലാൻഡോ കൈവശപ്പെടുത്താൻ ട്രംപ് ഏത് ന്യായീകരണമാകും കണ്ടെത്തുക എന്ന് ആർക്കും നിശ്ചയമില്ല.
ഈ യുദ്ധക്കൊതി 2028-ലെ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് കരുതുന്നത് നിഷ്കളങ്കതയാകും. ലോകത്തിന്‍റെ ബാക്കി ഭാഗങ്ങളെ ശത്രുക്കളായി കാണുന്ന ദശലക്ഷക്കണക്കിന് അമെരിക്കക്കാരുടെ പിന്തുണയുള്ള ഈ രാഷ്ട്രീയ ശക്തി പെട്ടെന്നൊന്നും മാഞ്ഞുപോകില്ല. ചൈനയും റഷ്യയും ഉയർത്തുന്ന ഭീഷണികൾക്കൊപ്പം തന്നെ, "അമെരിക്ക എപ്പോൾ വേണമെങ്കിലും ലോകത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കാം" എന്ന ഭീതിയും ഇനി ലോകം നേരിടേണ്ടി വരുന്ന ഒരു വലിയ യാഥാർഥ്യമാണ്.