.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

യഷ് ദയാൽ

 
IPL

പീഡന കേസിൽ പ്രതിയായ ആർസിബി താരം ഇത്തവണ ഐപിഎല്ലിൽ കളിക്കില്ല

വ‍്യക്തിപരമായ കാരണങ്ങളാലാണ് യഷ് ദയാൽ ടീമിന്‍റെ ഭാഗമാകാത്തതെന്ന് ഡയറക്റ്റർ ഓഫ് ക്രിക്കറ്റ് മോ ബോബറ്റ മാധ‍്യമങ്ങളോട് പ്രതികരിച്ചു

Aswin AM

ബെംഗളൂരു: മാർച്ച് 28ന് ആരംഭിക്കുന്ന ഇത്തവണത്തെ ഐപിഎൽ സീസണിൽ സ്റ്റാർ പേസർ യഷ് ദയാൽ റോയൽ ചലഞ്ചേഴ്സിന്‍റെ ഭാഗമാകില്ലെന്ന് വ‍്യക്തമാക്കി ഡയറക്റ്റർ ഓഫ് ക്രിക്കറ്റ് മോ ബോബറ്റ.

വ‍്യക്തിപരമായ കാരണങ്ങളാലാണ് യഷ് ദയാൽ ടീമിന്‍റെ ഭാഗമാകാത്തതെന്ന് മോ ബോബറ്റ മാധ‍്യമങ്ങളോട് പ്രതികരിച്ചു. പരിശീലന സെഷനുകളിൽ നിന്ന് യഷ് ദയാൽ വിട്ടുനിന്നിരുന്നു. യഷ് ദയാലിനെതിരേ അടുത്തിടെ നിരവധി പീഡന പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് താരത്തെ പുറത്താക്കാൻ കാരണമായതെന്നാണ് സൂചന.

ക്രിമിനൽ കേസുകൾ നിലനിൽക്കെ താരത്തെ ടീമിൽ നിലനിർത്താനുള്ള ഫ്രാഞ്ചൈസിയുടെ തീരുമാനം വലിയ രീതിയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇത്തവണത്തെ ഐപിഎൽ താരലേലത്തിന് മുന്നോടിയായി 5 കോടി രൂപ മുടക്കിയാണ് യഷ് ദയാലിനെ ടീം നിലനിർത്തിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിനും ലൈംഗികാതിക്രമത്തിനും ജയ്പൂരിലും ഉത്തർപ്രദേശിലെ ഗാസിയാബാദിലുമായി രണ്ട് എഫ്ഐആറുകളാണ് താരത്തിനെതിരേ രജിസ്റ്റർ ചെയ്തിരുന്നത്. വിഷയം വിവാദങ്ങൾക്ക് വഴിവച്ചതോടെ യഷ് ദയാലിനെ ആഭ‍്യന്തര മത്സരങ്ങളിൽ നിന്നും ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ മാറ്റിനിർത്തിയിരുന്നു.

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചു; സ്വത്തുവിവരം മറച്ചുവച്ചുവെന്ന യുഡിഎഫ് പരാതി തള്ളി

പെരമ്പൂരിൽ വിജയ് പരാജയപ്പെടും, ഡിഎംകെ അധികാരത്തിലെത്തും; സർവേ ഫലം ഇങ്ങനെ

'തെരഞ്ഞെടുപ്പ് കാലത്തും ധാർഷ്ഠ‍്യത്തിന് കുറവില്ല'; മുഖ‍്യമന്ത്രിയുടെ പരാമർശത്തിനെതിരേ വിമർശനം ശക്തം

ടെക്സസിലെ റിഫൈനറിയിൽ വൻ സ്ഫോടനം; ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം

മതപരിവർത്തനം നടത്തിയാൽ എസ്‌സി,എസ്ടി ആനുകൂല്യം ലഭിക്കില്ല; ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി