ലിയാം ലിവിങ്സ്റ്റണും മാർക്ക് വുഡും വിൽ ജാക്ക്സും വിക്കറ്റ് ആഘോഷത്തിൽ. 
Sports

19 പന്തിൽ കളി തീർത്ത് ഇംഗ്ലണ്ട്

ഒമാൻ 13.2 ഓവറിൽ 47 റൺസിന് പുറത്തായി. 3.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു.

VK SANJU

നോർത്ത് സൗണ്ട്: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ ഒമാനെതിരായ മത്സരം ഇംഗ്ലണ്ട് 19 പന്തിൽ ജയിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഒമാൻ 13.2 ഓവറിൽ 47 റൺസിന് പുറത്തായി. 3.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു.

ഇംഗ്ലണ്ടിനു വേണ്ടി ലെഗ് സ്പിന്നർ ആദിൽ റഷീദ് 11 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. ഫാസ്റ്റ് ബൗളർമാരായ ജോഫ്ര ആർച്ചറും മാർക്ക് വുഡും മൂന്ന് വിക്കറ്റ് വീതം നേടി.

ഫിൽ സോൾട്ടിന്‍റെയും (12) വിൽ ‌ജാക്ക്സിന്‍റെയും (5) വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. നേരിട്ട ആദ്യ രണ്ടു പന്തും സിക്സറിനു പറത്തിയ സോൾട്ടിനെ മൂന്നാം പന്തിൽ ബിലാൽ ഖാൻ ക്ലീൻ ബൗൾ ചെയ്തു.

ക്യാപ്റ്റൻ ജോസ് ബട്‌ലറും (8 പന്തിൽ 24) ജോണി ബെയർസ്റ്റോയും (2 പന്തിൽ 8) പുറത്താകാതെ നിന്നു.

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

"അവൾക്കൊപ്പമെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഈ മെല്ലെപ്പോക്ക് പൊറുക്കാനാവുന്നതല്ല''; സർക്കാരിനെതിരേ ഡബ്യൂസിസി

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം