മാർ അത്തനേഷ്യസിന്‍റെ ഫാരിസ് അലി ഈസ്റ്റ്‌ ബംഗാളിനുവേണ്ടി ബൂട്ടണിയും  
Sports

മാർ അത്തനേഷ്യസിന്‍റെ ഫാരിസ് അലി ഈസ്റ്റ്‌ ബംഗാളിനുവേണ്ടി ബൂട്ടണിയും

കഴിഞ്ഞ അഞ്ചുവർഷമായി കോതമംഗലം മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിലൂടെ പ്രൊഫ. ഹാരി ബെന്നിയുടെ പരിശീലനത്തിലൂടെയാണ് ഫാരിസ് അലി ഈ നേട്ടങ്ങൾ കൈവരിച്ചത്

നീതു ചന്ദ്രൻ

കോതമംഗലം: കാൽപ്പന്ത് കളിയിൽ ഉയരങ്ങൾ കീഴടക്കാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ഒരു താരം കൂടി കൊൽക്കത്തയിലേക്ക്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ എഫ് സി ക്ക് വേണ്ടി കോളേജിലെ ഒന്നാം വർഷ ബി. കോം ബിരുദ വിദ്യാർഥിയും,അടിവാട് വിളക്കത്ത് സലീമിന്‍റെയും, ഐഷയുടെയും മകനായ ഫാരിസ് അലി വി. എസ് കരാർ ഒപ്പുവെച്ചു.

കഴിഞ്ഞ അഞ്ചുവർഷമായി കോതമംഗലം മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിലൂടെ പ്രൊഫ. ഹാരി ബെന്നിയുടെ പരിശീലനത്തിലൂടെയാണ് ഫാരിസ് അലി ഈ നേട്ടങ്ങൾ കൈവരിച്ചത്. സംസ്ഥാന യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും, ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പുകളിലും, പാലായിൽ വെച്ച് നടന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം ഫാരിസ് കാഴ്ചവച്ചിരുന്നു.

ഒരുമയുടെ പെരുമ പേറുന്ന കാല്പന്ത് കളിയിൽ ഉയരങ്ങൾ കീഴടക്കാൻ ഫാരിസിന് കഴിയട്ടെയെന്ന് എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസും, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു.

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

ചിത്രപ്രിയയെ കൊല്ലാൻ മുൻപും ശ്രമം നടത്തി, കൊലപാതകത്തിനു ശേഷം വേഷം മാറി രക്ഷപ്പെട്ടു; പൊലീസിനോട് പ്രതി

അണ്ടർ 19 ഏഷ‍്യകപ്പിൽ ഇന്ത‍്യക്ക് തോൽവി; കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ

ഗുജറാത്തിൽ അഞ്ച് വയസുകാരനെ പുലി കടിച്ചുകൊന്നു

വാളയാറിലെ ആൾക്കൂട്ടക്കൊലപാതകം; 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ