ലയണൽ മെസി
ടെൻ: മേജർ ലീഗ് സോക്കറിനിടെ(എംഎൽഎസ്) എതിർ ടീമിലെ കളിക്കാരന്‍റെ കഴുത്തിൽ അടിച്ച ലയണൽ മെസിക്ക് പിഴ. എത്ര രൂപയാണ് പിഴയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് 19 ന് നടന്ന കളിക്കിടെയാണ് സംഭവം. ഫിലാഡൽഫിയ യൂണിയനും ഇന്‍റർ മിയാമി സിഎഫും രണ്ട് ഗോളുകൾ വീതം അടിച്ച് സമനിലയിലെത്തിയതിനു പിന്നാലെ മത്സരത്തിന്‍റെ 102ാം മിനിറ്റിട്ടിലാണ് ഫിലാഡൽഫിയ യൂണിയൻ താരമായ ക്വിൻ സുള്ളിവനുമായി മെസി വാക്കു തർക്കത്തിലേർപ്പെട്ടത്.
മെസി സുള്ളിവന്‍റെ കഴുത്തിനു പുറകിൽ അടിക്കുന്നതും വിഡിയോകളിൽ വ്യക്തമാണ്. ഈ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മറ്റു കളിക്കാരുടെ മുഖം, കഴുത്ത്, തല എന്നിവിടങ്ങളിൽ അടിക്കുന്നവരെ മത്സരങ്ങളിൽ നിന്ന് നിരോധിക്കണമെന്നാണ് എംഎൽഎസ് നിയമം. ഇതിൽ നിന്ന് വിരുദ്ധമായാണ് മെസിക്കെതിരേ പിഴ മാത്രം ചുമത്തിയിരിക്കുന്നത്. ഇതേ മാച്ചിനിടെ തന്നെ സുള്ളിനെ തല്ലിയ മിയാമിയുടെ ഇയാൻ ഫ്രേയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്.