പ്രസിദ്ധ് കൃഷ്ണ
ചെന്നൈ: ഇന്ത‍്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാന് ബാറ്റിങ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഫ്ഗാനിസ്ഥാന്‍റെ ആദ‍്യ നാലു വിക്കറ്റുകൾ തെറിച്ചു. ഓപ്പണിങ് ബാറ്റർമാരായ റഹ്മാനുള്ള ഗുർബാസ് (5), ഇബ്രാഹിം സദ്രാൻ (11) റഹ്മത്ത് ഷാ (5) ദാർവിഷ് റസൂലി ( 1) എന്നിവരാണ് പുറത്തായത്.
ഇന്ത‍്യയ്ക്കു വേണ്ടി പേസർ പ്രസിദ്ധ് കൃഷ്ണയണ് നാലു വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാനിസ്ഥാനെ പ്രതിരോധത്തിലാക്കിയത്. യുവതാരങ്ങളായ ഗുർനൂർ ബ്രാറും പ്രിൻസ് യാദവ് അടക്കമുള്ളവർ പന്തെറിഞ്ഞിട്ടും വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞില്ല.
അഫ്ഗാനിസ്ഥാൻ ക‍്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയും അസ്മത്തുള്ള ഒമർസായിയുമാണ് ക്രീസിൽ. പരമ്പരയിലെ ആദ‍്യ രണ്ടു മത്സരങ്ങളിലും വിജയം നേടിയ ഇന്ത‍്യയ്ക്ക് ഈ മത്സരത്തിൽ കൂടി വിജയിക്കാൻ സാധിച്ചാൽ പരമ്പര തൂത്തുവാരാം. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് അർഷ്ദീപ് സിങ്ങിന് പകരം ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെയയാണ് ഇന്ത‍്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് തുടക്കം തന്നെ തിരിച്ചടി നേരിട്ടു. സ്കോർബോർഡിൽ 5 റൺസ് ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് നഷ്ടമായി. തുടർന്ന് പെട്ടെന്ന് തന്നെ മൂന്നു വിക്കറ്റുകൾ കൂടി പോയതോടെ 4 വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിലായി അഫ്ഗാനിസ്ഥാൻ. പവർപ്ലേ പൂർത്തിയായപ്പോൾ 37 റൺസ് മാത്രമായിരുന്നു അഫ്ഗാനിസ്ഥാന് നേടാൻ കഴിഞ്ഞിരുന്നത്. അഞ്ചാം വിക്കറ്റിൽ ഹഷ്മത്തുള്ള- അസ്മത്തുള്ള സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടിന്‍റെ മികവിലാണ് ടീം സ്കോർ 100 കടന്നത്.