Sports

മഴയിൽ മുങ്ങി ഐപിഎല്‍ ഫൈനല്‍; ചെന്നൈ ഗുജറാത്ത് പോരാട്ടം റിസര്‍വ് ദിനത്തിലേക്ക് മാറ്റി

ഇതേസമയം പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്‌ടീസിനായി തയ്യാറെടുക്കുകയും ചെയ്‌തിരുന്നു

MV Desk

അഹമ്മദാബാദ്: കനത്ത മഴമൂലം ഇന്ന് നടക്കാനിരിക്കുന്ന ഐപിഎൽ ഫൈനൽ റിസർവ് ദിനമായ തിങ്കളാഴ്ചത്തേക്ക് (29-05-2023) മാറ്റിവച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകുന്നേരം മുതൽ കനത്ത മഴയും ഇടിമിന്നലും തകർത്ത് പെയ്‌തതോടെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് - ഗുജറാത്ത് ടൈറ്റൻസ് മത്സരം പ്രതിസന്ധിയിലായത്.

ഓവറുകള്‍ വെട്ടിച്ചുരുക്കാതെ മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന സമയം 9.35 ആയിരുന്നു. 9 മണിയോടെ മഴമാറി. ടോസ് ഇടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ മഴ വീണ്ടുമെത്തി. ഇതേസമയം പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്‌ടീസിനായി തയ്യാറെടുക്കുകയും ചെയ്‌തിരുന്നു. അഞ്ച് ഓവര്‍ വീതമുള്ള മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന അവസാന സമയപരിധി 12:06 ആയിരുന്നു. രാത്രി 11 മണിയോടെ മഴ അവസാനിച്ചില്ലെങ്കില്‍ മത്സരം തിങ്കളാഴ്‌ചയിലേക്ക് മാറ്റേണ്ടിവരുമെന്ന് അംപയര്‍മാര്‍ സൂചന നല്‍കി. എന്നാൽ മഴയ്ക്ക് ശമനമില്ലാതെയായപ്പോൾ ആരാധകർ സ്റ്റേഡിയം വിടാന്‍ നിര്‍ബന്ധിതരായി.

റിസർവ് ദിനമായ തിങ്കളാഴ്ചയും മഴ തുടരുകയാണെങ്കിൽ ലീഗ് റൗണ്ടിൽ കൂടുതൽ പോയിന്‍റികളുമായി നിൽക്കുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കും.നിലവിൽ ഗുജറാത്ത് ടൈറ്റൻസിനാണ് പോയിന്‍റ് കൂടുതലുള്ളത്. ഗുജറാത്തിന് 20 പോയിന്‍റും ചെന്നൈ സൂപ്പർ കിങ്സിന് 17 പോയിന്‍റുമാണ് ലീഗ് റൗണ്ടിൽ ലഭിച്ചിരിക്കുന്നത്.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച