ബഞ്ചമിൻ സെസ്കോയുടെ ഗോൾ ആഘോഷം.

 
Sports

ലീപ്സിഗ് ജർമൻ കപ്പ് സെമിയിൽ

അർമിനിയ ബീലെഫെൽഡ്, സ്റ്റുട്ട്ഗർട്ട് എന്നിവർക്കൊപ്പം നിലവിലുള്ള ചാംപ്യൻമാരായ ബയെർ ലെവർകുസനും നേരത്തെ തന്നെ സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ചിരുന്നു

VK SANJU

ലീപ്സിഗ്: ബെഞ്ചമിൻ സെസ്കോയുടെ പെനൽറ്റി ഗോളിന്‍റെ ബലത്തിൽ ലീപ്സിഗ് ജർമൻ കപ്പ് ഫുട്ബോളിന്‍റെ സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ വോൾവ്സ്ബർഗിനെയാണ് അവർ എതിരില്ലാത്ത ഒരു ഗോളിനു മറികടന്നത്.

2023ലാണ് ലീപ്സിഗ് അവസാനമായി ജർമൻ കപ്പ് ചാംപ്യൻമാരാകുന്നത്. ഇക്കുറി അർമിനിയ ബീലെഫെൽഡ്, സ്റ്റുട്ട്ഗർട്ട് എന്നിവർക്കൊപ്പം നിലവിലുള്ള ചാംപ്യൻമാരായ ബയെർ ലെവർകുസനും നേരത്തെ തന്നെ സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ചിരുന്നു.

വോൾവ്സ്ബർഗ് താരം കിലിയൻ ഫിഷർ പന്തിൽ കൈകൊണ്ട് തൊട്ടു എന്നു വ്യക്തമായതിനെത്തുടർന്നാണ് ലീപ്സിഗിന് അനുകൂലമായി 69ാം മിനിറ്റിൽ പെനൽറ്റി വിധിക്കപ്പെട്ടത്. ടൂർണമെന്‍റിൽ വോൾവ്സ്ബർഗ് വഴങ്ങുന്ന ആദ്യ ഗോളായും ഇതു മാറി. അതവർക്ക് പുറത്തേക്കുള്ള വഴി തെളിക്കുകയും ചെയ്തു. കോബ്ലെൻസ്, ബോറൂസിയ ഡോർട്ടമുണ്ട്, ഹോഫൻഹീം എന്നിവർക്കെതിരേ നേടിയ വിജയ പരമ്പരയ്ക്കു കൂടിയാണ് ഇതോടെ അന്ത്യമായത്.

സഭയിൽ പ്രതിഷേധം; ഡീനും ഹൈബിയും ഉൾപ്പെടെ 8 എംപിമാർക്ക് സസ്പെൻഷൻ

രാഹുൽ കോഴിയാണെന്ന് പണ്ടേ അറിയാം, കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വച്ചാൽ അറിയാം അവസ്ഥ: എം.എ. ഷഹനാസ്

മുഖ‍്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; മൂന്നു വർഷം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതെന്തെന്ന് കോടതി

"നിയമങ്ങൾ പാലിക്കാൻ‌ പറ്റില്ലെങ്കിൽ ഇന്ത്യ വിട്ട് പോവുക''; വാട്സാപ്പിനോട് സുപ്രീം കോടതി

സിനിമയെ കലയായി കണ്ടാൽ പോരെ? 'കാലം പറഞ്ഞ കഥ'യുടെ റിലീസ് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി