.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ബംഗളൂരു: ലോകകപ്പ് സെമിക്കരികെ നിലയുറപ്പിച്ചിരിക്കുന്ന ന്യൂസിലൻഡ് സ്ഥാനമുറപ്പിക്കാൻ ഇന്ന് പാക്കിസ്ഥാനെ നേരിടും. ജയിച്ചാൽ നേരിയ സെമി സാധ്യതയുള്ള പാക്കിസ്ഥാനും വിജയത്തിൽ കുറഞ്ഞൊന്നും ഇന്ന് പ്രതീക്ഷിക്കുന്നില്ല. രാവിലെ 10.30 ന് ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്ത് തുടങ്ങിയ ന്യൂസിലൻഡ് പിന്നാലെ നെതർലാൻഡ്‌സ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവരെയും വൻ മാർജിനുകളിൽ കീഴടക്കി. എന്നാൽ ധർമശാലയിൽ ഇന്ത്യയോടും പിന്നാലെ ഓസ്‌ട്രേലിയയോടും നേരിട്ട തോൽവിനേരിട്ടു. അവസാന മത്സരത്തിൽ പൂനെയിൽ ദക്ഷിണാഫ്രിക്ക 190 റൺസിന് തകർത്തതോടെ അവരുടെ ആത്മവിശ്വാസത്തിൽ വലിയ ഇടിവുണ്ടാക്കി. സെമി ഫൈനലിലേക്കുള്ള അവരുടെ സാധ്യതയും അപകടത്തിലാക്കി. ഇന്ന് പാക്കിസ്ഥാനോട് തോറ്റാൽ കിവീസിന് കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാണ്.
ഈ ലോകകപ്പിൽ ന്യൂസിലൻഡിന് വേണ്ടി മികച്ച പ്രകടനമാണ് രച്ചിൻ രവീന്ദ്ര നേടിയത്. 7 ഇന്നിങ്സുകളിൽ നിന്ന് 69.16 എന്ന മികച്ച ശരാശരിയിൽ 415 റൺസ് നേടിയ അദ്ദേഹം ടൂർണമെന്‍റിലെ മുൻനിര റൺസ് സ്‌കോറർമാരിൽ ഒരാളാണ്. ഇടംകൈയ്യൻ നമ്പർ. 3 ബാറ്റർ എന്ന നിലയിൽ മികച്ച പ്രകടനം പ്രതീക്ഷിക്കാം. ഡെവോൺ കോൺവേയുടെ സമീപകാല പോരാട്ടങ്ങളും ടോം ലാഥമിന്‍റെ നിരാശാജനകമായ പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഗണ്യമായ റൺസ് നൽകാനുള്ള ഉത്തരവാദിത്തം ഇപ്പോൾ ഡാരിൽ മിച്ചലിന്‍റെയും രവീന്ദ്രയുടെയും ചുമലിലാണ്. ട്രെൻഡ് ബൗൾട്ടും, മാറ്റ് ഹെൻട്രിയും അടങ്ങുന്ന പേസർമാരും മിച്ചൽ സാന്‍ററും രചിൻ രവീന്ദ്രയും ചേർന്നുള്ള സ്പിൻ ഡിപ്പാർട്ട്മെന്‍റും മികച്ച പ്രകടനമാണ് നടത്തുന്നത്.
മറുവശത്ത് പാക്കിസ്ഥാനാകട്ടെ അവരുടെ പ്രവചനാതീതമായ നിലവാരത്തിലാണ് ടൂർണമെന്‍റിൽ മുന്നേറുന്നത്. ശ്രീലങ്കയ്ക്കും നെതർലൻഡിനുമെതിരേ രണ്ട് വലിയ വിജയങ്ങൾക്ക് ശേഷം, അവർ തുടർച്ചയായ മത്സരങ്ങളിൽ ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരോട് പരാജയപ്പെട്ടു.
എന്നാൽ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ഈഡൻ ഗാർഡൻസിൽ അവർ വൻ വിജയം സ്വന്തമാക്കി. ബംഗ്ലദേശിനെ 204 റൺസിന് പുറത്താക്കിയ പാക്കിസ്ഥാൻ 32.3 ഓവറിൽ സ്‌കോർ പിന്തുടർന്നു. ഫോമില്ലായ്മ കൊണ്ട് ടീമിൽ നിന്ന് മാറ്റിനിർത്തിയ ഫഖർ സമാൻ 74 പന്തിൽ 81 റൺസെടുത്ത് ടോർ സ്കോററായി.
പാക്കിസ്ഥാൻ ബൗളിങ് യൂണിറ്റ് മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച് മുന്നേറി. 19.93 ശരാശരിയിൽ 16 വിക്കറ്റുമായി ഷഹീൻ അഫ്രീദിയാണ് ഇപ്പോൾ ബൗളിങ് ചാർട്ടിൽ മുന്നിൽ. മുഹമ്മദ് വാസിം ജൂനിയർ കഴിഞ്ഞ മത്സരങ്ങളിൽ നിർണായക വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. ഹാരിസ് റൗഫ് റൺസ് വഴങ്ങുമ്പോൾ, നിർണായക വിക്കറ്റുകൾ വീഴ്ത്താനുള്ള അദ്ദേഹത്തിന്‍റെ കഴിവ് വ്യക്തമാണ്, 6.50 എന്ന എക്കോണമി റേറ്റിൽ 12 പുറത്താക്കലുകൾ നേടി. വിജയിക്കുന്നവർക്ക് സെമിബെർത്തിലേക്കുള്ള സാധ്യത വർധിക്കുന്നതിനാൽ ഇന്ന് മൈതാനത്ത് മികച്ച പ്രകടനം പ്രതീക്ഷിക്കാം.