.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാം Symbolic Image
Tech

ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാം

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണം സാധ്യമാണ്. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളെ കുറിച്ചുള്ള ഭൂപടനിര്‍മാണം അടക്കം ജിഎസ്ഐ പൂര്‍ത്തിയാക്കി

VK SANJU

തിരുവനന്തപുരം: ആധുനികോപകരണങ്ങളുടെ സഹായത്താല്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിരീക്ഷിക്കാനും പ്രവചിക്കാനും കഴിയുമെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (ജിഎസ്ഐ) ശിൽപ്പശാല. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണം സാധ്യമാണ്. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളെ കുറിച്ചുള്ള ഭൂപടനിര്‍മ്മാണമടക്കം ജിഎസ്ഐ പൂര്‍ത്തിയാക്കിയതായും ശിൽപ്പശാലയില്‍ പങ്കെടുത്ത വിദഗ്ധര്‍ വിശദീകരിച്ചു.

ഉരുള്‍പൊട്ടല്‍ സാധ്യത കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള മാര്‍ഗങ്ങളെ കുറിച്ച് ജിഎസ്ഐ കേരള യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ശിൽപ്പശാല ചര്‍ച്ച ചെയ്തു. വനനശീകരണവും ചെങ്കുത്തായ പ്രദേശങ്ങളിലെ ആസൂത്രണമില്ലാത്ത അശാസ്ത്രീയ നിര്‍മ്മാണവും അനുചിതമായ ഭൂവിനിയോഗ രീതികളുമാണ് കേരളത്തില്‍ ഉരുള്‍പൊട്ടല്‍ അപകടങ്ങള്‍ക്ക് പിന്നിലെന്ന് ശിൽപ്പശാല അഭിപ്രായപ്പെട്ടു.

പശ്ചിമഘട്ട മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, കാലാവസ്ഥാ ഘടകങ്ങള്‍, ചെങ്കുത്തായ ഭൂമിയുടെ ചെരിവ്, തീവ്രമഴ, സങ്കീര്‍ണ്ണമായ ഭൗമഘടന എന്നിവ മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ചെങ്കുത്തായ പ്രദേശങ്ങളിലെ സ്വാഭാവിക സസ്യജാലങ്ങളുടെ നശീകരണവും മാനുഷിക ഇടപെടലുകളും മണ്ണിനെയും പാറകളെയും ദുര്‍ബലമാക്കും.

ഉരുള്‍പൊട്ടല്‍ പഠനങ്ങള്‍ക്കുള്ള നോഡല്‍ ഏജന്‍സിയെന്ന നിലയിലാണ് ജിഎസ്ഐ സംസ്ഥാനങ്ങളില്‍ ദുരന്തനിവാരണ ശിൽപ്പശാലകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ജിഎസ്ഐ ഡയറക്റ്റര്‍ ജനറല്‍ ജനാര്‍ദന്‍ പ്രസാദ് ശിൽപ്പശാല ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു. കുഫോസ് അസോസിയേറ്റ് പ്രഫ. ഗിരീഷ് ഗോപിനാഥ്, ജിഎസ്ഐ കേരള യൂണിറ്റ് ഡപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ ഡോ.വി.അമ്പിളി, ദക്ഷിണ മേഖലാ ഡിഡിജി കെ.വി.മൂര്‍ത്തി, അക്ഷയ് കുമാര്‍ മിശ്ര, ഡിഡിജി (റിട്ട.) സി.മുരളീധരന്‍ , ഡോ.രാഖി ഗോപാല്‍, എ. രമേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ്

'മരിച്ചാലും കോൺ‌ഗ്രസ് വിടില്ല', പിന്നാലെ കുന്നത്തുനാട്ടിൽ എൻ‌ഡിഎ സ്ഥാനാർഥിയായി ബാബു ദിവാകരൻ

"ഒരു സ്വതന്ത്രനെ നേരിടാൻ ഇത്ര വലിയ കോലാഹലം വേണോ? എനിക്കെതിരായ പ്രകടനത്തിൽ പകുതി പാർട്ടി മെമ്പർമാർ പോലും പങ്കെടുത്തില്ല": ജി. സുധാകരൻ

ധർമടത്ത് പിണറായി, പേരാവൂരിൽ കെ.കെ. ശൈലജ; സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

'പകരം വീട്ടാനുള്ളവരോട് പറയാനുള്ളത്', അതുലിന്‍റെ റീൽ കണ്ട് പക ഇരട്ടിച്ചു, കൊല നടത്തിയത് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ‌