
കാഠ്മണ്ഡു: നേപ്പാളിൽ സ്വർണത്തിന് വൻ വിലക്കുറവ്. ഒറ്റയടിക്ക് 16,000 രൂപയോളമാണ് വിലയിൽ കുറവു വന്നത്. നേപ്പാളിൽ ഒരു ടോള സ്വർണത്തിന് അതായത് 11.664 ഗ്രാം സ്വർണത്തിന് 15,900 രൂപയാണ് കുറഞ്ഞിരിക്കുന്നത്. സ്വർണത്തിന്‍റെ ഇറക്കുമതിക്ക് നേപ്പാൾ സർക്കാർ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതാണ് വിലക്കുറവിന് കാരണം. സ്വർണം, വെള്ളി ഇറക്കുമതിയുടെ ഡ്യൂട്ടി 20 ശതമാനത്തിൽ നിന്ന് 10 ശതമാനമാക്കി കുറച്ചു. ഇതോടെയാണ് വില വലിയ രീതിയിൽ കുറഞ്ഞത്.
ഇന്ത്യയിൽ സ്വർണം, വെള്ളി ഇറക്കുമതി ഡ്യൂട്ടി കുറച്ചത് മൂലം നേപ്പാളിലേക്കുള്ള സ്വർണ കള്ളക്കടത്ത് വർധിച്ചുവെന്നാണ് കണ്ടെത്തൽ. വലിയ തോതിൽ സ്വർണം വാങ്ങി നേപ്പാളിലേക്ക് കടത്തുന്നവരുടെ എണ്ണം കൂടി. നേപ്പാളിൽ സ്വർണ വില കുറച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് നേപ്പാൾ സർക്കാരിന്‍റെ പ്രതീക്ഷ.
എങ്കിലും സ്വർണത്തിന് ഇന്ത്യയിലേക്കാൾ വില കൂടുതലാണ് നേപ്പാളിൽ എന്നതാണ് യാഥാർഥ്യം. 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 70,900 രൂപയാണ് വില. 24 ഗ്രാമിന് 77,400 രൂപയും.