
യൂണിയൻ കോപ്: ലാഭത്തിൽ 6.4%ത്തിന്‍റെ റെക്കോർഡ് വളർച്ച
ദുബായ്: 2025 വർഷത്തിന്‍റെ ആദ്യ പകുതിയിൽ മികച്ച സാമ്പത്തിക വളർച്ച കൈവരിച്ചതായി യൂണിയൻ കോപ് അധികൃതർ അറിയിച്ചു. റീട്ടെയിൽ മേഖലയിലെ വികസനം, പുതിയ ഡിജിറ്റൽ സർവീസുകൾ, ഉപയോക്താക്കൾക്ക് പ്രാധാന്യം നൽകിയുള്ള പരിപാടികൾ എന്നിവയാണ് യുഎഇയിലെ റീട്ടെയിൽ മേഖലയിൽ മികച്ച നേട്ടമുണ്ടാക്കാൻ യൂണിയൻ കോപിനെ സഹായിച്ചത്.
2025 പകുതിയിൽ അറ്റാദായം 173.6 മില്യൺ ദിർഹമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 163.14 മില്യൺ ദിർഹമായിരുന്നു അറ്റാദായം. 6.4% വളർച്ചയാണ് നേടിയത്. നികുതിക്ക് മുൻപുള്ള ആദായം 192 മില്യൺ ദിർഹമാണ്. മൊത്തം വരുമാനം 1.158 ബില്യൺ ആയി വർധിച്ചു. റീട്ടെയിൽ വിൽപ്പനയിലൂടെ 1.031 ബില്യൺ ദിർഹവും റിയൽ എസ്റ്റേറ്റിലൂടെ 88 മില്യൺ ദിർഹവും ,മറ്റ് വിഭാഗങ്ങളിൽ നിന്ന് 39 മില്യൺ ദിർഹവും നേടാൻ സാധിച്ചു.
രണ്ടാം പാദത്തിലെ ലാഭം 13% ഉയർന്നു. പുതുതായി 30% അധികം ഉപയോക്താക്കൾ എത്തി. ഓൺലൈൻ വിൽപ്പന 24% വളർന്നു.
ഇക്കാലയളവിൽ പുതുതായി ഒരു മാളും 3 സ്റ്റോറുകളും തുറന്നു. അൽ ഖവനീജ്, നാദ് അൽ ഷെബ, റുകാൻ കമ്മ്യൂണിറ്റി എന്നിവിടങ്ങളിലാണ് ഇവ പ്രവർത്തനം തുടങ്ങിയത്. രണ്ട് സ്റ്റോറുകളിൽ സ്കാൻ ആൻഡ് ഗോ സർവീസും ഏഴ് സ്റ്റോറുകളിൽ ചെക്ക് ആൻഡ് ഗോ സംവിധാനവും നടപ്പിലാക്കി. സ്വദേശിവൽക്കരണവും കൂടുതൽ വേഗത്തിലാക്കി. 35% ആണ് നിരക്ക്. 80 നാഷണൽ സർവീസ് അംഗങ്ങൾക്ക് 13 ശാഖകളിലായി തൊഴിൽ നൽകി. നിലവിൽ 721 വനിതകളും ജോലി ചെയ്യുന്നുണ്ട്.
ഈ കാലയളവിൽ ബെസ്റ്റ് ബ്രാൻഡ് കമ്മ്യൂണിക്കേഷൻ ക്യാമ്പെയ്ൻസ് 2025 പുരസ്കാരവും മോസ്റ്റ് അഡ്മിയേർഡ് എക്സ്സ്പീരിയൻസ് അവാർഡും നേടി.