സ്‌കൂള്‍ തുറക്കുമ്പോള്‍

പഠിക്കാന്‍ തീരെ ബുദ്ധിമുട്ടുള്ള വിഷയം ഏതാണോ അതിനു വേണമെങ്കില്‍ ട്യൂഷന്‍ ഏര്‍പ്പെടത്താം
സ്‌കൂള്‍ തുറക്കുമ്പോള്‍

തയാറാക്കിയത്: എൻ. അജിത്കുമാർ

പുതിയൊരു അധ്യയന വര്‍ഷംകൂടി തുടങ്ങുകയാണ്. ചിലകാര്യങ്ങളില്‍ ശ്രദ്ധയും ചിട്ടവട്ടങ്ങളുമുണ്ടായാല്‍ ഈ അധ്യയന വര്‍ഷം സന്തോഷപ്രദവും വിജയപ്രദവുമായി മാറ്റാന്‍ കഴിയും. ഏറ്റവും പ്രധാനം ആരോഗ്യമുള്ള ശരീരവും മനസും

ആരോഗ്യമുള്ള ശരീരവും മനസുമുണ്ടെങ്കില്‍ ബാക്കിയെല്ലാം പിറകെ വന്നുകൊള്ളും. അല്പം കഠിനാദ്ധ്വാനവും കൂടിയുണ്ടായാല്‍ മതി. ആഹാരകാര്യങ്ങളിലുള്ള ശ്രദ്ധയും ശരിയായ വ്യായാമവുമുണ്ടെങ്കില്‍ ശാരീരികാരോഗ്യം ഉറപ്പാക്കാം. വളരുന്ന നിങ്ങളുടെ പ്രായത്തില്‍ ശരിയായ വളര്‍ച്ച ഉറപ്പാക്കാന്‍ സമീകൃതാഹാരത്തിനും പ്രഭാത ഭക്ഷണത്തിനും വലിയ പ്രാധാന്യമുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ വലിയൊരു ശതമാനവും ശരിയായ വിധം പ്രാതല്‍ കഴിക്കാതെയാണ് സ്‌ക്കൂളിലേക്ക് പോകുന്നത്. രാത്രി വൈകിയുള്ള ഉറക്കം, രാവിലെ വൈകിയെഴുന്നേല്‍ക്കല്‍, ട്യൂഷന്‍, യാത്രാപ്രശ്‌നങ്ങള്‍ എന്നിവ മൂലം പ്രഭാതഭക്ഷണം കഴിക്കാന്‍ പലര്‍ക്കും സമയം കിട്ടുന്നില്ല എന്ന് പഠനങ്ങള്‍ പറയുന്നു. പ്രഭാതഭക്ഷണം നന്നായിക്കഴിച്ചില്ലെങ്കില്‍ തലച്ചോറിന് ആവശ്യമുള്ള ഗ്ലൂക്കോസ് ലഭിക്കില്ല. അന്ന് പഠിപ്പിച്ചതൊന്നും തലയില്‍ കേറുകയുമില്ല. വൈകീട്ട് വീട്ടില്‍ വന്നാല്‍ തളര്‍ച്ചയും ഉറക്കവും. പ്രാതല്‍ ശരിയാംവിധം കഴിക്കാതിരുന്നാല്‍ ഒരു വിദ്യാര്‍ത്ഥിയുടെ ആ ദിവസം തുലഞ്ഞതു തന്നെ. അല്‍പ്പം ചിട്ടയും മുന്‍കരുതലുമുണ്ടെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാം. പുട്ടും ചെറുപയറും, ഇഡ്ഡലിയും, ദോശയും , കഞ്ഞിയും പയറും, അപ്പവും മുട്ടക്കറിയുമൊക്കെ നല്ല പ്രഭാത ഭക്ഷണങ്ങളാണ്. ചെറുപയറും കടലയുമൊക്കെ തലേന്നു തന്നെ വെള്ളത്തിലിട്ടു വയ്ക്കണം. മുളപ്പിച്ചതാണെങ്കില്‍ ബഹുകേമം. രാത്രി പത്തുമണിക്കു തന്നെ കിടന്നുറങ്ങുക. സൂര്യോദയത്തിന് മുമ്പുതന്നെ ഉണര്‍ന്ന് പ്രാഥമിക പരിപാടികള്‍ കഴിച്ച് പഠനത്തിനും ഹോം വര്‍ക്കിനുമുള്ള സമയം കണ്ടെത്തുക. സ്‌ക്കൂളില്‍ കൊണ്ടു പോകേണ്ട പുസ്തകങ്ങളും പേനയും, പെന്‍സിലുമൊക്കെ ബാഗില്‍ ഒരുക്കി വയ്ക്കുക. കൃത്യസമയത്തു തന്നെ പ്രാതല്‍ കഴിക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെ കഴിക്കുക. കൃത്രിമ നിറങ്ങളും രുചിരുചികളുമുള്ള ബേക്കറി പലഹാരങ്ങള്‍ രാവിലെ തൊട്ടു പോകരുത്.എല്ലാ പോഷകങ്ങളും ലഭിക്കത്തക്കവണ്ണമുള്ള ഭക്ഷണക്രമം

വേണം ഒരു ദിവസം ചിട്ടപ്പെടുത്താന്‍. ആവശ്യത്തിനുള്ള പ്രോട്ടീനും വിറ്റമിനുകളും ജീവകങ്ങളുമെല്ലാം അടങ്ങിയതായിരിക്കണം ഒരു ദിവസത്തെ ഭക്ഷണമെന്നും സമീകൃതാഹാരമെന്നാല്‍ വിലപിടിച്ച ഭക്ഷണമല്ല. വീടിനു ചുറ്റും നിന്നുകിട്ടുന്ന ഇലക്കറികള്‍, നാടന്‍ പഴങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, കോഴിമുട്ട തുടങ്ങിയവയെല്ലാം ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ മതി. നന്നായി പ്രാതല്‍ കഴിക്കുന്ന കുട്ടികളാണ് ശാരീരികവളര്‍ച്ചയിലും ബുദ്ധിയുടെ നിലവാരത്തിലും രോഗപ്രതിരോധശേഷിയിലും മുന്നില്‍ നില്‍ക്കുന്നവര്‍. ജീവിതത്തിലെ ഉയരങ്ങള്‍ നിഷ്പ്രയാസം കീഴടക്കുന്നവര്‍ ഇവരായിരിക്കും.

കളികളും വ്യായാമവും

വൈകീട്ട് സ്‌ക്കൂള്‍ വിട്ടു വന്നാല്‍ കൂട്ടംകൂടിയുള്ള കളികളോ വ്യായാമമോ ശീലമാക്കണം. വീട്ടില്‍ വന്ന ഉടന്‍ പുസ്തകം ഒരു വശത്തിട്ട് കൊറിക്കാനുള്ള ബേക്കറി പലഹാരങ്ങളുമായി ടി.വി. യുടെ മുന്നിലോ കമ്പ്യൂട്ടറിന്‍റെയോ, മൊബൈല്‍ ഗെയിമുകളുടെയോ മുന്നിലോ ചടഞ്ഞിരുന്നാല്‍ പണികിട്ടും. കുഞ്ഞുന്നാളിലെ രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പ്രമേഹം എന്നിവ പിടികൂടി ജീവിതം തുടങ്ങുമ്പോഴേക്കും രോഗങ്ങള്‍ക്കും മരുന്നുകള്‍ക്കും അടിമയാകും. കളിക്കാന്‍ കൂട്ടുകാരില്ലെങ്കില്‍ നന്നായി സൈക്കിള്‍ ചവിട്ടാം. പച്ചക്കറിത്തോട്ടമുണ്ടാക്കാം. മഴക്കുഴികളുണ്ടാക്കാം. കളിച്ചു കഴിഞ്ഞാല്‍ വിയര്‍പ്പാറിയ ശേഷം കുളിച്ച് അല്പസമയം വിശ്രമിക്കാം. അരമണിക്കൂര്‍ വേണമെങ്കില്‍ ടി.വി. കണ്ടോളൂ. വിജ്ഞാനപ്രദമായ ചാനലുകള്‍ തിരഞ്ഞെടുക്കാം.

കളിയിലൂടെ പഠിക്കാം

പാഠത്തിനപ്പുറമുള്ള ജീവിതപാഠങ്ങള്‍ കളികളിലൂടെ ഓരോ കുട്ടിയും പഠിക്കുന്നുണ്ട് എന്നകാര്യം രക്ഷിതാക്കള്‍ മനസ്സിലാക്കണം. എല്ലാ കാര്യങ്ങള്‍ക്കും നിയമങ്ങള്‍ ഉണ്ടെന്നും നിയമങ്ങള്‍ അനുസരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും പഠിപ്പിക്കുന്നവയാണ് ഓരോകളികളും. വിജയത്തോടൊപ്പം തോല്‍വിയും സാധാരണമാണെന്നും ഏത് പ്രതിസന്ധിയേയും നേരിടാനും കുട്ടികള്‍ കളികളിലൂടെ പരിശീലിക്കുന്നു.

ഒരാള്‍ക്കു മാത്രമായി വിജയിക്കാനാവില്ല എന്നതാണ് കളികള്‍ നല്‍കുന്ന മറ്റൊരു നല്ല ജീവിതപാഠം. ഒരു ടീമിലെ എല്ലാവരും ഒത്തൊരുമിച്ച്, കൂടെക്കളിക്കുന്നവന് കൊടുത്തും അവനില്‍ നിന്ന് വാങ്ങിയും ഒരേ ലക്ഷ്യത്തോടെ കഠിനമായി, കളി നിയമങ്ങളെല്ലാം പാലിച്ച് കളിക്കുന്നവരുടെ കൂടെയായിരിക്കും വിജയം. നല്ല സൗഹൃദമുണ്ടാക്കാനും പെരുമാറ്റ രീതികള്‍ പരിശീലിക്കാനും കളികള്‍ അവസരം നല്‍കുന്നു. കോപം, അസൂയ, ഭയം എന്നി നെഗറ്റീവ് വികാരങ്ങള്‍ അലിഞ്ഞില്ലാതാകുന്നതിനും കളികള്‍ സഹായിക്കുന്നു.

സ്‌ക്കൂള്‍ യാത്ര സുരക്ഷിതമാക്കാം

ഓരോ വാഹനങ്ങളിലും അനുവദിച്ചിട്ടുള്ളതിലേറെ കുട്ടികളെ കുത്തിനിറച്ച് സ്‌ക്കൂള്‍ ബാഗുകളും ,ഓട്ടോറിക്ഷകളും, ജീപ്പുകളും വാനുകളുമൊക്കെ ഓടുന്നുണ്ടോ എന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ബസ്സുകളില്‍ യാത്രചെയ്യുന്ന കുട്ടികള്‍ ഫുട്‌ബോര്‍ഡില്‍ തൂങ്ങിനിന്നുള്ള യാത്ര ഒഴിവാക്കുക. ബസ്സ് നിറുത്തുന്നതിന് മുമ്പ് ഇറങ്ങുന്നതിന് തിടുക്കം കൂട്ടരുത്.ബസ്സ് നിര്‍ത്തുന്നതിനു മുമ്പ് ചാടിക്കയറരുത്. ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്ന കുട്ടികള്‍ ഇരുവശത്തേക്കും കാലുകളിട്ട് ഇരിക്കുക. ഹെല്‍മെറ്റ് ധരിക്കുന്നത് യാത്ര സുരക്ഷിതമാക്കും. ചുരിദാര്‍ ഷാളോ, മറ്റു വസ്ത്രഭാഗങ്ങളോ കാറ്റില്‍ പറന്നു നടക്കാതെ കരുതുക. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ തോളില്‍ തൂക്കിയിടാതെ സ്‌ക്കൂള്‍ ബാഗ് സുരക്ഷിതമായ ഭാഗത്ത് വയ്ക്കുക. കാല്‍നടക്കാര്‍ റോഡിന്‍റെ വലതുവശം ചേര്‍ന്നു നടക്കുക. ഇരുവശങ്ങളില്‍ നിന്നും വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പാക്കി മാത്രം റോഡ് മുറിച്ചു കടക്കുക. കുട്ടികള്‍ കൂട്ടായിമാത്രം റോഡ് മുറിച്ചു കടക്കുക. സ്‌ക്കൂളുകളോട് ചേര്‍ന്നുള്ള റോഡുകളിലെ വേഗത 15 മുതല്‍ 25 കിലോ മീറ്റര്‍ വരെയാണെന്ന് ഉറപ്പുവരുത്തുക. സ്‌ക്കൂളിന് മുന്നില്‍ സ്പീഡ് ബ്രേക്കേഴ്‌സ്, ഗതാഗത നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

തലച്ചോര്‍ എന്ന അലമാര

തലച്ചോര്‍ ഒരുപാട് അറകളുള്ള വലിയൊരു അലമാരയാണ്. അടുക്കും ചിട്ടയുമില്ലാതെ അലമാരയില്‍ സാധനങ്ങള്‍ കുത്തിനിറച്ചാല്‍ ആവശ്യമുള്ളപ്പോള്‍ അതില്‍നിന്നൊരു സാധനം എളുപ്പത്തില്‍ എടുക്കാന്‍ കഴിയില്ല. അതുകൊണ്ട് തലച്ചോറിലെ ഓര്‍മകളാകുന്ന അലമാരയില്‍ സൂക്ഷിക്കേണ്ടവ അടുക്കും ചിട്ടയോടുംകൂടി സൂക്ഷിച്ചുവയ്ക്കുക. അന്നന്നുള്ള കാര്യങ്ങള്‍ അന്നന്നുതന്നെ പഠിച്ച് ഓര്‍മയുടെ അറകളില്‍ എളുപ്പം എടുക്കാനാകുന്നവിധം കരുതിവയ്ക്കുക. രൂപങ്ങള്‍, നിറം, ശബ്ദം, മണം, സ്പര്‍ശം, സ്ഥാനം, വികാരം തുടങ്ങിയ ഘടകങ്ങളാലാണ് തലച്ചോറിനുള്ളില്‍ ഓര്‍മകള്‍ അടുക്കപ്പെടുന്നത്.ഉദാഹരണത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരമാണ് പഠനവിഷയമെങ്കില്‍ ആ പാഠഭാഗത്തെ ഒരു സിനിമയിലെ ദൃശ്യങ്ങളെന്നപോലെ അടുക്കിപ്പെറുക്കി ഓര്‍ഡറായി സങ്കല്പിച്ച് പഠിക്കുക. പിന്നെ ആ പാഠഭാഗത്തെ പ്രധാന സംഭവങ്ങള്‍ ജീവിതകാലം നിങ്ങള്‍ മറക്കില്ല.

വായന

അടിസ്ഥാന വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും ബുദ്ധിവികാസത്തിലും ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതിലും ആസ്വാദനനിലവാരം ഉയര്‍ത്തുന്നതിലും ഒക്കെ വായന പ്രധാന പങ്കുവഹിക്കുന്നു. നല്ല ജീവചരിത്രങ്ങള്‍, ആത്മകഥകള്‍, ക്ലാസിക്‌നോവലുകള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, വര്‍ത്തമാനപത്രങ്ങള്‍, മറ്റ് ആനുകാലികങ്ങള്‍ എന്നിവ തെരഞ്ഞെടുത്ത് വായിച്ചു തുടങ്ങാം.

ഡയറിയെഴുത്ത്: അന്നന്നുള്ള കാര്യങ്ങള്‍ കൂടാതെ പത്രങ്ങളിലും ആനുകാലികങ്ങളിലും വരുന്ന, ഭാവിയില്‍ സഹായകരമാകുന്ന വാര്‍ത്തകളും വിശകലനങ്ങളും കണക്കുകളുമെല്ലാം കുറിച്ചെടുത്ത് വയ്ക്കുക.

താരതമ്യപ്പെടുത്തേണ്ട: നിങ്ങള്‍ നിങ്ങളാണ്. നിങ്ങളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തേണ്ട. അയല്‍ക്കാരന്‍റെ അടിപൊളി വസ്ത്രമോ മറ്റു സൗകര്യങ്ങളോ നിങ്ങളുടെ വ്യക്തിത്വത്തെ, വളര്‍ച്ചയെ ഒരുതരത്തിലും സ്വാധീനിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇല്ലായ്മയിലുള്ള അപകര്‍ഷതാ ബോധത്തിന്‍റെ ആവശ്യമേ ഇല്ല. ഇല്ലായ്മകളെയും പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട്, പൊരുത്തപ്പെട്ട് മുന്നേറിയവരാണ് ലോകത്തെ പല മഹാപ്രതിഭകളും.

വിജയികളുടെ ലക്ഷണം

നല്ല മനോഭാവം, പെരുമാറ്റം, മേധാശക്തി എന്നിവയാണ് വിജയികളാകുന്ന കുട്ടികളില്‍ കാണാന്‍ കഴിയുന്നത്.

വിജയികളുടെ ലക്ഷണങ്ങളിതാ?

1.ഉത്തരവാദിത്വബോധമുള്ളവരും ഊര്‍ജ്ജസ്വലരും

അവര്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.സ്വന്തം വിദ്യാഭ്യാസത്തിന്‍റെ ചുമതലകള്‍ സ്വയം ഏറ്റെടുക്കും. അതില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവരും ആയിരിക്കും. നയിക്കുക,നയിക്കപ്പെടുക എന്നതിലെ വ്യത്യാസമാണ് ഉത്തരവാദിത്വ ബോധം. ക്ലാസ്സ് മുറികളില്‍ ശ്രദ്ധയോടെ ഇരിക്കുന്ന ഒരുവന് പഠന സമയം കൂട്ടാതെ തന്നെ നല്ല മാര്‍ക്കു വാങ്ങുവാന്‍ സാധിക്കും. ക്ലാസ്സുകളില്‍ നിങ്ങള്‍ക്ക് ഒരു അലസമനോഭാവത്തോടെ ഇരിക്കാം, സ്വപ്ന ജീവിയെപ്പോലെ നടക്കാം, ഉറങ്ങാം. അല്ലെങ്കില്‍ അതീവ ശ്രദ്ധയോടെ ഇരിക്കാം, ചിന്തിക്കാം, പാഠഭാഗത്തെ സംബന്ധിച്ച കുറിപ്പുകള്‍ തയ്യാറാക്കാം. ഈ രണ്ടു രീതിയിലും നിങ്ങള്‍ക്ക് ഒരു ക്ലാസ്സിലിരിക്കാം.പക്ഷേ ഇതില്‍ ആദ്യത്തെ രീതി പിന്‍തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമനേക്കാള്‍ അധികം പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതായി വരും. എന്നാല്‍ രണ്ടാമന്‍ ആദ്യമേ തന്നെ കാര്യം കാണുകയും ചെയ്യും.

2. വിദ്യാഭ്യാസ ലക്ഷ്യം ഉള്ളവര്‍ ആയിരിക്കും.

വിജയികളാകുന്ന വിദ്യാര്‍തഥികളെ എന്നും മുന്നോട്ടു നയിക്കുന്ന ഘടകം അവരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളും ജീവിതത്തിലെ തീക്ഷണമായ ആഗ്രഹങ്ങളും ആയിരിക്കും. നിങ്ങള്‍ ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക.ഞാന്‍ ഇവിടെ ചെയ്യുന്നതെന്താണ്? ഇതിലും മികച്ചതായ ഒരുസ്ഥലം എനിക്ക് കണ്ടെത്താനാകുമോ?എന്‍റെ ഇവിടുത്തെ സാന്നിധ്യം എങ്ങനെയാണ് എന്നെ സ്വാധീനിക്കുന്നത്? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നിങ്ങളെ പ്രതിനിധീകരിക്കുന്ന നിങ്ങളുടെ ശക്തമായ വിലയിരുത്തലുകളാണ്. കൂടാതെ ഒരു കോളേജ് വിദ്യാര്‍ത്ഥിഎന്ന നിലയില്‍ നിങ്ങളുടെ വിജയത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളും നിങ്ങളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ അന്യന്‍റെതല്ല, നിങ്ങളുടെ മാത്രമാണെങ്കില്‍ ആ ലക്ഷ്യം ഒരു നല്ല അക്കാദമിക് മനോഭാവം നിങ്ങളില്‍ വളര്‍ത്താന്‍ സഹായിക്കും.

3. ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍

സ്വയം ചോദ്യങ്ങല്‍ ചോദിക്കുക എന്നതാണ് അജ്ഞതയുടേയും അറിവിന്‍റെയും ഇടയ്ക്കുള്ള വിടവ് നികത്താന്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ കണ്ടെത്തുന്ന പോംവഴി. അറിവു നേടുക എന്നതിലുപരിയായി ചോദ്യം ചോദിക്കുക എന്ന പ്രക്രിയയ്ക്ക് പ്രധാനപ്പെട്ട രണ്ട് ഗുണങ്ങള്‍ കൂടിയുണ്ട്. അത് നിങ്ങളുടെ അധ്യാപകനില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ നിങ്ങളെ സഹായിക്കുന്നു എന്നുമാത്രമല്ല ഇത് തിരിച്ചും സംഭവിക്കുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ അതിനു പിന്നാലെ പോവുക. ഉത്തരം തേടുക.മണ്ടത്തരങ്ങളായ ചോദ്യങ്ങള്‍ എന്നൊന്നില്ല. നിശ്ശബ്ദതയാണ് മണ്ടത്തരം.

4. അധ്യാപകനും വിദ്യാര്‍ത്ഥിയും ചേര്‍ന്നാണ് ടീം രൂപീകൃതമാകുക എന്ന് മനസ്സിലാക്കുന്നവര്‍

നിങ്ങള്‍ക്ക് വേണ്ടതെന്താണോ, അത് തന്നെയാണ് നിങ്ങളുടെ അധ്യാപകനും വേണ്ടത്. അധ്യാപകര്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ നന്നായി പഠിച്ച് നല്ല മാര്‍ക്ക് വാങ്ങുന്ന ഒരു വിദ്യാര്‍ത്ഥി അധ്യാപകന്‍റെ പ്രയത്‌നത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. അധ്യാപകനുമായി കൈകോര്‍ക്കണം, അവര്‍ നിങ്ങളുടെ ശത്രുക്കളല്ല. നിങ്ങളുടെ ലക്ഷ്യങ്ങള്‍ ഒന്നാണ്. ചുരുക്കത്തില്‍ ഒരേ സംഘാംഗങ്ങളാണ്. നിങ്ങളുടെ അധ്യാപകനെ അറിയൂ. നിങ്ങളുടെ ടീമിലെ ഏറ്റവും വിലയേറിയ കളിക്കാരാണ് നിങ്ങള്‍ രണ്ടും. പരസ്പരവിജയത്തിനായി ഒരുമിച്ച് പ്രയത്‌നിക്കുക എന്നതാണ് നിങ്ങളുടെ ജോലി.

5. പിറകില്‍ ഇരിക്കാത്തവര്‍.

പഠനത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്ന ഘടകങ്ങളെ ഒഴിവാക്കാന്‍ ഒരു നല്ല വിദ്യാര്‍ത്ഥി എപ്പോഴും ശ്രദ്ധിക്കണം. ക്ലാസ്സ് റൂമുകളില്‍ ഉല്ലാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സഹായകമാകുന്ന ഇരിപ്പിടത്തിനായാണ് വിദ്യാര്‍ത്ഥികള്‍ പൊതുവെ ശ്രമിക്കുന്നത്. എന്നാല്‍ പാഠ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഇതേ ഇരിപ്പിടങ്ങള്‍ ദോഷം ചെയ്യും എന്നത് മറ്റൊരു വശം. പിറകില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പേ പറഞ്ഞതുപോലെ താനും അധ്യാപകനും അടങ്ങുന്ന ആ ടീമിന്‍റെ ഭാഗമാകുവാന്‍ ഒരിക്കലും സാധിക്കില്ല. പഠനപ്രവര്‍ത്തനത്തിന്‍റെ കാര്യക്ഷമതയെ മോശമായി ബാധിക്കുന്ന കാര്യങ്ങളില്‍ എന്തിനാണവര്‍ മുഴുകുന്നത്. തീര്‍ച്ചായും നമുക്കറിയാം, തങ്ങളുടെ ചെയ്തികളിലെ രഹസ്യസ്വഭാവം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് അവര്‍ പുറകിലെ ഇരിപ്പിടം തെരഞ്ഞെടുക്കുന്നതെന്ന്. ഇതെല്ലാം നല്ല പഠനപ്രവര്‍ത്തനത്തിനെ മോശമായി ബാധിക്കുന്ന കാര്യമാണ് എന്നതില്‍ തര്‍ക്കമില്ല.

6. മികച്ച് കുറിപ്പുകള്‍ തയ്യാറാക്കുന്നവര്‍

മികച്ച വിദ്യാര്‍ത്ഥികള്‍ പാഠഭാഗത്തെ സംബന്ധിച്ച കുറിപ്പുകള്‍ തയ്യാറാക്കുന്നു എന്നു മാത്രമല്ല അത് നിലവാരമുള്ളതും സംഘടിതവുമായിരിക്കും. നിങ്ങള്‍ക്ക് മനസ്സിലാകാത്ത കാര്യങ്ങള്‍ എന്തിനാണ് നിങ്ങള്‍ കുറിപ്പുകളില്‍ ചേര്‍ക്കുന്നത്? നിങ്ങളുടെ കുറിപ്പുകളെ കൂടുതല്‍ അര്‍ഥവത്താക്കുവാന്‍ ഇതുപോലുള്ള ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. കുറിപ്പുകളിലൂടെ ഇടയ്ക്കിടയ്ക്ക് കണ്ണോടിക്കുന്നത് കൂടുതല്‍ പഠിക്കുവാന്‍ സഹായകരമാകും. എത്രമാത്രം കൂടുതല്‍ ഇപ്പോള്‍ പഠിക്കുന്നുവോ അത്രയും കാര്യങ്ങള്‍ കുറച്ച് പിന്നീട് പഠിച്ചാല്‍ മതിയാകും. മാത്രവുമല്ല അത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്യുവാനും സാധിക്കും. കുറിപ്പ് തയ്യാറാക്കുന്നതിന്‍റെ അത്യന്തിക ലക്ഷ്യം അത് ഇപ്പോഴും, എപ്പോഴും ഉപയോഗിക്കുന്നു എന്നതാണ്. എത്രമാത്രം കൂടുതല്‍ അതിനെ നിങ്ങള്‍ ഉപയോഗിക്കുന്നവോ അത്രമാത്രം അത് കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കും.

7. പഠനത്തെ ബാധിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നവര്‍

പഠനത്തെ ബാധിക്കുന്ന സ്വഭാവ സവിശേഷതകളെ ഒരു മികച്ച വിദ്യാര്‍ത്ഥി മനസ്സിലാക്കിയിരിക്കും. എപ്പോഴെങ്കിലും ഒരു പ്രത്യേക സ്വഭാവ സവിശേഷത ഉള്ളതായി നടിച്ചാല്‍ അല്‍പസമയത്തിനകം ആ വികാരം നിങ്ങളെ കീഴടക്കിയിരിക്കും. നിങ്ങള്‍ ഒരു കാര്യത്തില്‍ മടുപ്പ് വിചാരിക്കുന്നതായി അഭിനയിച്ചാല്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ മടുപ്പ് അുഭവപ്പെടും. താല്‍പര്യമില്ലാത്തതുപോലെ നടിച്ചാല്‍ ആ താല്‍പര്യമില്ലായ്മ നിങ്ങളെ പിടികൂടുകയും ചെയ്യും. അതുകൊണ്ട് അടുത്ത തവണ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ വിഷമിക്കുമ്പോള്‍ ഒരു കൃത്രിമമായ താല്‍പര്യം ഉള്ളതായി നടിക്കുക. അല്‍പം മുമ്പോട്ട് ആഞ്ഞ്, കാലുകള്‍ ദൃഢമായി തറയില്‍ ഉറപ്പിച്ച്, അധ്യാപകന്‍റെ കണ്ണില്‍ ദൃഷ്ടി പതിപ്പിച്ച്, ഇടയ്ക്ക് തലയാട്ടി, കുറിപ്പ് തയ്യാറാക്കി ചോദ്യങ്ങള്‍ ചോദിച്ച്, നിങ്ങള്‍ക്ക്‌സ്വയം താല്‍പര്യം നടിക്കുവാന്‍ സാധിക്കും. ഇതില്‍ നിന്നും പ്രയോജനം ലഭിക്കുന്ന ആള്‍ നിങ്ങള്‍ മാത്രമായിരിക്കില്ല. നിങ്ങളുടെ അധ്യാപകനിലും സഹപാഠികളിലും മറ്റും താല്‍പര്യം ജനിപ്പിക്കുന്ന ഒരു ഘടകമാണത്.

8. എന്താണോ പഠിക്കുന്നത് അതിനെക്കുറിച്ച് സംസാരിക്കുന്നവര്‍

ഒരു മികച്ച വിദ്യാര്‍ത്ഥിക്ക് തന്‍റെ മനസ്സിലുള്ള ആശയങ്ങള്‍ വാക്കുകളിലൂടെ വ്യക്തമാക്കുവാന്‍ സാധിക്കുന്നു. കൂട്ടുകാരും സഹപാഠികളുമായി ആശയവിനിമയം നടത്തുമ്പോള്‍ ആ വിഷയത്തില്‍ നിങ്ങള്‍ക്കുള്ള അവഗാഹം സ്വയം പരിശോധിക്കപ്പെടും മാത്രമല്ല, ഈ രീതി ശാസ്ത്രീയമായ തെളിയിക്കപ്പെട്ട ഒരു പഠനോപാധികൂടിയാണ്. ആശയങ്ങളെ വാക്കുകളാക്കി മാറ്റുക എന്ന പ്രക്രിയയിലൂടെ ആ ആശയം നിങ്ങളുടെ തലച്ചോറില്‍ പതിയുന്നു. അപ്രകാരം നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ ആ ആശയത്തെ സംബന്ധിച്ച നിങ്ങളുടെ അറിവ് പരിമിതമാണ് എന്നു വേണം മനസ്സിലാക്കാന്‍. അതുകൊണ്ട്, അടുത്ത തവണ നിങ്ങള്‍ പഠിക്കുമ്പോള്‍ നിശ്ശബ്ദമായി പഠിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. നോട്ടുകളെക്കുറിച്ചും പാഠഭാഗങ്ങളെക്കുറിച്ചും സംസാരിക്കുക, ആശയങ്ങള്‍ സംസാരിച്ച് പഠിക്കാന്‍ താല്‍പര്യമുള്ള ഒരു കൂട്ടത്തെ സംഘടിപ്പിക്കുക. ആ സംഘത്തെ പഠിപ്പിക്കാനുള്ള ചുമതല നിങ്ങളുടേതാണ് എന്ന് വിചാരിക്കുക.

ട്യൂഷന്‍ വേണോ?

പഠിക്കാന്‍ തീരെ ബുദ്ധിമുട്ടുള്ള വിഷയം ഏതാണോ അതിനു വേണമെങ്കില്‍ ട്യൂഷന്‍ ഏര്‍പ്പെടത്താം.

എപ്പോള്‍ പഠിക്കണം എങ്ങനെ പഠിക്കണം

പാഠഭാഗങ്ങള്‍ ക്ലാസ്സെടുക്കുന്നതിനുമുമ്പു തന്നെ പാഠപുസ്തകം ഒന്നു വായിച്ചു നോക്കുന്നത് പഠനം എളുപ്പമാക്കും. ക്ലാസ്സിലെടുത്തു കഴിഞ്ഞാല്‍ വൈകീട്ട് അതൊന്നുകൂടി വായിച്ച് മനസ്സിലുറപ്പിക്കുക. ഉറക്കം വരുമ്പോള്‍ കിടന്നുറങ്ങുക. ഉറക്കത്തില്‍ തലച്ചോര്‍ ഉഷാറാകും. ഏകാഗ്രത കൂടും. പുലര്‍കാലത്തെഴുന്നേറ്റ് ഒന്നുകൂടി നന്നായി വായിച്ചു പഠിക്കുക.പഠിക്കുന്ന കാര്യങ്ങള്‍ അര്‍ത്ഥം മനസ്സിലാക്കി പഠിക്കണം. പ്രധാന പോയിന്‍റുകള്‍, സമവാക്യങ്ങള്‍, രാസസൂത്രങ്ങള്‍, ചാര്‍ട്ടുകള്‍ എന്നിവ എഴുതിപ്പഠിക്കുക, സൂക്ഷിക്കുക. ബുദ്ധിമുട്ടുള്ളവ ഇടയ്ക്കിടെ നോക്കി മന:പ്പാഠമാക്കുക. വെറുതെ ഇരിക്കുമ്പോള്‍ പോലും ഇവ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. ഇത് തലച്ചോറിന് നല്ലൊരു വ്യായാമമാണ്.

ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളിലെ സ്വഭാവഗുണങ്ങള്‍

കൂടുതല്‍ അധ്വാനിക്കാതെ ബുദ്ധിപൂര്‍വ്വം എങ്ങനെ പഠിക്കാം എന്നതാണ് ഒരു നല്ല വിദ്യാര്‍ത്ഥിയാവുക എന്നതിന്‍റെ താക്കോല്‍. നിങ്ങള്‍ക്ക് വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ ഈ പറഞ്ഞ കാര്യം സത്യമായി ഭവിക്കുന്നു. ദിവസേന ഒന്നോ രണ്ടോ മണിക്കൂര്‍ പഠിക്കുന്നത് നല്ല മാര്‍ക്ക് നേടാന്‍ ഒരു ഹൈസ്‌ക്കൂള്‍ കുട്ടിയെ സഹായിക്കും. പക്ഷേ, കോളേജില്‍ നിങ്ങള്‍ക്ക് സമയം തികയാതെ വരുന്ന ഒരു അവസ്ഥയുണ്ടാകാം. പ്രത്യേകിച്ചും ബുദ്ധിപൂര്‍വ്വം എങ്ങനെ പഠിക്കണം എന്നതിനെ സംബന്ധിച്ച് അറിയില്ലെങ്കില്‍.

കാര്യക്ഷമമായ ഒരു പഠന പ്രക്രിയ സ്വയം വികസിപ്പിക്കുകയും അതിലൂന്നിയ പഠനം സ്വയം ആവിഷ്‌ക്കരിക്കുകയും ചെയ്യുമ്പോഴാണ് വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആ വിജയം സാധ്യമാകുന്നത്. നിങ്ങള്‍ക്കും ഒരു നല്ല വിദ്യാര്‍ത്ഥി ആകണമെങ്കില്‍ ഒരിക്കലും നിരുത്സാഹപ്പെടരുത്, ഒരിക്കലും വിട്ടുകൊടുക്കരുത്. ഈ പറഞ്ഞിരിക്കുന്ന സ്വഭാവ ഗുണങ്ങള്‍ വികസിപ്പിക്കുവാന്‍ സ്വയം ശ്രമിക്കുക. അപ്പോള്‍ നിങ്ങളുടെ ഗ്രേഡുകള്‍ മെച്ചപ്പെടുന്നത് നിങ്ങള്‍ക്ക് കാണാനാവും. നിങ്ങളുടെ വിജ്ഞാനമണ്ഡലം വികസിക്കും. പഠിക്കാനും അതിനെ സംഗ്രഹിക്കാനുമുള്ള കഴിവ് മെച്ചപ്പെടും.

ടൈംടേബിള്‍ ഉണ്ടാകണം

ജീവിതത്തിന് ഒരു അടുക്കും ചിട്ടയുമുണ്ടാകണമെങ്കില്‍ ഒരു ടൈം ടേബിള്‍ ഉണ്ടായേ പറ്റൂ. ഈ അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ പഠനം, ഭക്ഷണം, ഉറക്കം, കളികള്‍ പാഠഭാഗത്തിനപ്പുറമുള്ള വായന, പത്രംവായന, ടി.വി. കാണല്‍ എന്നിവയ്ക്ക് കൃത്യമായ ഒരു ടൈംടേബിള്‍ ഉണ്ടാക്കണം. അവധി ദിവസങ്ങള്‍ പോലും എങ്ങനെയൊക്കെ പ്രയോജനപ്പെടുത്തണമെന്ന് ടൈംടേബിളില്‍ രേഖപ്പെടുക്കണം. അന്നന്നു പഠിക്കേണ്ട പാഠങ്ങള്‍ അന്നന്നു പഠിക്കാവുന്ന തരത്തിലാവണം ടൈംടേബിള്‍ ക്രമീകരിക്കേണ്ടത്.

പരീക്ഷാക്കാലത്ത് മല ചുമക്കാതെ തന്നെ വിജയം സുനിശ്ചിതമാക്കാന്‍ ടൈംടേബിള്‍ സഹായിക്കും. പഠനത്തോടൊപ്പം കുട്ടികള്‍ കലാ കായികപ്രവര്‍ത്തനങ്ങളിലും വിനോദങ്ങളിലും ഹോബികളിലുമൊക്കെ വ്യാപൃതരാവണം. അടുക്കളജോലികളിലും വീടുവൃത്തിയാക്കാനും പൂന്തോട്ടം വെച്ചു പിടിപ്പിക്കാനും പച്ചക്കറികൃഷിയിലുമൊക്കെ കുട്ടികള്‍ ഏര്‍പ്പെടണം. ആണ്‍ പെണ്‍ ഭേദമില്ലാതെ പാചകം പഠിച്ചിരിക്കണം.അവനവന്‍റെ വസ്ത്രങ്ങള്‍ അലക്കുന്നതിലും അവനവന്‍ ആഹാരം കഴിച്ച പാത്രങ്ങള്‍ കഴുകി വയ്ക്കുന്നതിലും ഒട്ടും മടി വിചാരിക്കേണ്ട. ഇപ്പഴേ അതൊക്കെ പരിശീലിച്ചാല്‍ ഭാവി ജീവിതം വളരെ സന്തോഷപ്രദമാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com