

ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ പ്രകടനം മികച്ച നടനുള്ള പുരസ്കാര പരിഗണനയിൽ.
ന്യൂഡൽഹി: ഏറെ നാളായി സിനിമാ പ്രേമികൾ കാത്തിരിക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വൈകും. പുരസ്‌കാരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും, പ്രഖ്യാപനം അടുത്ത ആഴ്ചയിലേക്ക് മാറിയതായാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. ഔദ്യോഗിക തീയതി ഉടൻ തന്നെ സർക്കാർ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.
2024-ൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) അംഗീകാരം ലഭിച്ച ചിത്രങ്ങളാണ് ഈ വർഷത്തെ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ ഇത്തവണ കടുത്ത മത്സരത്തിലാണ്.
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയോടെയാണ് ഈ വർഷത്തെ ദേശീയ പുരസ്‌കാരങ്ങളെ നോക്കിക്കാണുന്നത്. ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ അവാർഡ് സാധ്യതാ പട്ടികയിലുണ്ട്.
'ഭ്രമയുഗം' എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിലൂടെ മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് ശക്തമായ അവകാശവാദമാണ് ഉന്നയിക്കുന്നത്. ഇതിനുപുറമെ അല്ലു അർജുൻ അടക്കമുള്ള താരങ്ങളും പട്ടികയിൽ ചർച്ച ചെയ്യപ്പെടുന്നു.
'അമരൻ' എന്ന ചിത്രത്തിലെ വൈകാരിക പ്രകടനത്തിലൂടെ സായ് പല്ലവി മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അർഹയാകുമെന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണമാണ് നടക്കുന്നത്. കൽക്കി 2898 എഡി പോലുള്ള വമ്പൻ ചിത്രങ്ങൾ വിഷ്വൽ എഫക്ട്സ് ഉൾപ്പെടെയുള്ള സാങ്കേതിക വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ പ്രതീക്ഷിക്കുന്നു. അമരൻ, ദേവര തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളും സംഗീതവും ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്.
സിനിമാ പ്രേമികളുടെയും അണിയറ പ്രവർത്തകരുടെയും ആവേശവും ആകാംക്ഷയും വർധിക്കുന്നതിനിടെയാണ് പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചത്. ഔദ്യോഗിക തീയതിക്കായി ഇനി ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്ര ബഹുമതിയായ ദേശീയ പുരസ്‌കാരത്തിൽ ഇത്തവണ ദക്ഷിണേന്ത്യൻ സിനിമകളുടെ ആധിപത്യം ഉണ്ടാകുമെന്നാണ് പൊതുവായ വിലയിരുത്തൽ.
കൽക്കി 2898 എഡി പോലുള്ള വമ്പൻ ചിത്രങ്ങൾ വിഷ്വൽ എഫക്ട്സ് ഉൾപ്പെടെയുള്ള സാങ്കേതിക വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ പ്രതീക്ഷിക്കുന്നു. അമരൻ, ദേവര തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളും സംഗീതവും ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്.
സിനിമാ പ്രേമികളുടെയും അണിയറ പ്രവർത്തകരുടെയും ആവേശവും ആകാംക്ഷയും വർധിക്കുന്നതിനിടെയാണ് പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചത്. ഔദ്യോഗിക തീയതിക്കായി ഇനി ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്ര ബഹുമതിയായ ദേശീയ പുരസ്‌കാരത്തിൽ ഇത്തവണ ദക്ഷിണേന്ത്യൻ സിനിമകളുടെ ആധിപത്യം ഉണ്ടാകുമെന്നാണ് പൊതുവായ വിലയിരുത്തൽ.