മാപ്പിളപ്പാട്ട് കലാകാരൻ കോഴിക്കോട് അബൂബക്കർ ഓർമയായി

മൂവായിരത്തോളം മാപ്പിളപ്പാട്ടുകളാണ് അബൂബക്കർ മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്.
Mappilappattu artiste-composer Kozhikode Abubacker dies

അബൂബക്കർ

Updated on

കോഴിക്കോട്: അ‌നവധി മാപ്പിളപ്പാട്ടുകളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച കലാകാരൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. 80 വയസായിരുന്നു. അരീക്കാട് വസതിയിൽ വച്ച് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. സ്ട്രോക്ക് മൂലം കഴിഞ്ഞ രണ്ടു മാസമായി ചികിത്സയിലായിരുന്നു.

മൂവായിരത്തോളം മാപ്പിളപ്പാട്ടുകളാണ് അബൂബക്കർ മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്. തബല വായിക്കുന്നതിലും വിദഗ്ധനായിരുന്നു. എം.എ. ബാബുരാജിനൊപ്പമാണ് അദ്ദേഹം തന്നെ സംഗീത ജീവിതം തുടങ്ങിയത്.

പിന്നീട് ജി. ദേവരാജൻ, രവി ബോംബേ എന്നിവർക്കു വേണ്ടിയും തബല വായിച്ചിട്ടുണ്ട്. കരയാനും പറയാനും മനം തുറന്നിരിക്കാനും, യത്തീമിൻ നാഥനെ തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയമാണ്. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, സുജാത മോഹൻ തുടങ്ങിയ പ്രശസ്ത ഗായകരെല്ലാം അദ്ദേഹത്തിനു വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com