വേറിട്ട വഴിയേ യാത്ര ചെയ്ത ശ്രീദേവി

സമുദായത്തിന്‍റെ വേലിക്കെട്ടുകളെ മറികടക്കാതെ തന്നെ മികച്ച രചനകൾ നടത്താൻ അവർക്കു സാധിച്ചു എന്നതാണു ശ്രദ്ധേയം
കെ.ബി. ശ്രീദേവി
കെ.ബി. ശ്രീദേവി

ആദ്യകാല യാഥാസ്ഥിതിക നമ്പൂതിരി സ്ത്രീജീവിതത്തിന്‍റെ പരിമിതികൾക്കുള്ളിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് വായനയുടെയും എഴുത്തിന്‍റെയും ലോകത്തേക്ക് കെ.ബി. ശ്രീദേവി എത്തിയത്. സമുദായത്തിന്‍റെ വേലിക്കെട്ടുകളെ മറികടക്കാതെ തന്നെ മികച്ച രചനകൾ നടത്താൻ അവർക്കു സാധിച്ചു എന്നതാണു ശ്രദ്ധേയം.

കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം എന്നീ മേഖലകളില്‍ നിരവധി സംഭാവനകള്‍ മലയാള സാഹിത്യത്തിനു നല്‍കിയ എഴുത്തുകാരിയായിരുന്നു കെ.ബി. ശ്രീദേവി. പതിമൂന്നാം വയസിൽ സാഹിത്യയാത്ര ആരംഭിച്ച ശ്രീദേവി കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാര ജേതാവാണ്. നമ്പൂതിരി കുടുംബത്തിൽ നിന്ന് സാഹിത്യത്തിലേക്കു ചുവടുവച്ച ചുരുക്കം ചില സ്ത്രീകളിൽ ഒരാളായ ഈ കഥാകാരി, നമ്പൂതിരി കുടുംബങ്ങളുടെ ആചാരങ്ങളും ജീവിതരീതികളും സ്വന്തം കൃതികളുടെ പ്രധാന പ്രമേയമാക്കി.

ജന്മിത്വമുണ്ടായിരുന്ന മലപ്പുറം ജില്ലയിലെ വാണിയമ്പലം കരിക്കാട്ട് വെള്ളയ്ക്കാട്ടു മനയിൽ 1940 മെയ് ഒന്നിനായിരുന്നു ശ്രീദേവിയുടെ ജനനം. വേദപണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന വി.എം.സി. നാരായണൻ ഭട്ടതിരിപ്പാടിന്‍റെയും കൂടല്ലൂർ മനയിൽ ഗൗരി അന്തർജനത്തിന്‍റെയും മകളാണ്. വണ്ടൂര്‍ വി.എം.സി. ഹൈസ്‌കൂള്‍, തൃപ്പൂണിത്തുറ ഗേള്‍സ് ഹൈസ്‌കൂള്‍, വരവൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കർണാടക സംഗീതവും വീണാ പാരായണവും അഭ്യസിച്ചിരുന്ന ശ്രീദേവി, ബാല്യം മുതൽക്കേ സാഹിത്യ തത്പരയായിരുന്നു. മൂന്നുവര്‍ഷം നരവത്ത് ദേവകിയമ്മയുടെ കീഴില്‍ വീണാവാദനം അഭ്യസിച്ചു.

പതിനാറാം വയസില്‍ കൂടല്ലൂർ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ വിവാഹം കഴിച്ചു. എട്ടു വര്‍ഷത്തോളം സാമൂഹികപ്രവര്‍ത്തനം നടത്തി. പിന്നീട് പൂർണമായും സാഹിത്യരചനയില്‍ മുഴുകി. കഥ, നോവല്‍, പഠനം, ബാലസാഹിത്യം നാടകം എന്നീ മേഖലകളില്‍ നിരവധി സംഭാവനകള്‍ മലയാളസാഹിത്യത്തിനു നല്‍കി. എഴുത്തച്ഛൻ മാസിക, ജയകേരളം, മാതൃഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ നിരവധി കഥകളും നോവലുകളും പ്രസിദ്ധീകരിച്ചു.

13ാം വയസിലായിരുന്നു ആദ്യ കഥയെഴുതിയത്. യുഗാന്തരങ്ങളാണ് ആ കൃതി. ഒരു പക്ഷിയുടെ മരണത്തെക്കുറിച്ചായിരുന്നു അത്. "ബോധിസത്വൻ', "മുഖത്തോട് മുഖം', "മൂന്നാം തലമുറ', "യജ്ഞം', "ചാണക്കല്ല്', "തിരിയുഴിച്ചില്‍',"അഗ്നിഹോത്രം', "ദാശരഥം' തുടങ്ങിയവയാണ് പ്രധാന നോവലുകൾ. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന ഭ്രഷ്ട് എന്ന വ്യവസ്ഥയെ വിഷയമാക്കിയ "യജ്ഞം' എന്ന കൃതിയ്ക്ക് കുങ്കുമം അവാർഡ് ലഭിച്ചു. "യജ്ഞം' നോവൽ അതേ പേരില്‍ ചെറുമകള്‍ കെ. രഞ്ജന സിനിമയാക്കിയിരുന്നു.

"കൃഷ്ണാനുരാഗം', "ചിരഞ്ജീവി', "പട്ടമൂല', "പിന്നെയും പാടുന്ന കിളി', "കോമൺവെൽത്ത് ' എന്നിവയാണ് കഥാസമാഹാരങ്ങൾ. "കുറൂരമ്മ' എന്ന നാടകവും രചിച്ചിട്ടുണ്ട്. "നിറമാല' എന്ന കൃതി ഒരു ഫീച്ചർ ഫിലിമാക്കിയപ്പോൾ കെ. ബി. ശ്രീദേവി തന്നെയാണ് തിരക്കഥയും രചിച്ചത്. നിറമാലയ്ക്ക് 1975ല്‍ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കുട്ടിത്തിരുമേനി, കൃഷ്ണാവതാരം, പടുമുള തുടങ്ങിയ ചെറുകഥകളും കുറൂരമ്മ (നാടകം), പിന്നെയും പാടുന്ന കിളി (ബാലസാഹിത്യം), നിറമാല (തിരക്കഥ) തുടങ്ങിയവ ശ്രീദേവിയുടെ കൃതികളാണ്. ഗുരുവായൂർ ദേവസ്വത്തിന്‍റെ ജ്ഞാനപ്പാന പുരസ്കാരം, കൃഷ്ണാഷ്ടമി പുരസ്കാരം, വി.ടി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.