അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട, ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളികൾ

അസമിൽ നിന്ന് കാറിൽ കടത്തിയ 600 ഗ്രാം ഹെറോയിൻ പിടികൂടി; അങ്കമാലിയിൽ വൻ ലഹരി വേട്ട
Heroin hunt Angamaly

ദിൽദാർ ഹുസൈൻ, മുഷ്തക്കിൻ ആലം, കൈറുൽ ഇസ്ലാം.

Updated on

അങ്കമാലി: ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിന്‍റെ പിടിയിലായി. അസം നൗഗാവ് സ്വദേശി ദിൽദാർ ഹുസൈൻ (41), അസം ഹോജയ് സ്വദേശികളായ മുഷ്തക്കിൻ ആലം (19), കൈറുൽ ഇസ്ലാം (23) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

ഇവരിൽനിന്ന് 600 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. അസമിൽ നിന്ന് കാർ മാർഗം ലഹരി മരുന്ന് കടത്തുന്ന വൻ റാക്കറ്റാണ് അന്വേഷണസംഘത്തിന്‍റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ അന്വേഷണസംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.

ഊടുവഴികളിലൂടെയായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. കാറിന്‍റെ രഹസ്യ അറകളിലെ ബാഗുകളിലായി 47 സോപ്പുപെട്ടി ബോക്സുകളിൽ ആക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. അസം രജിസ്ട്രേഷനിൽ ഉള്ള കാറിലായിരുന്നു മയക്കുമരുന്ന് കടത്ത്.

അസമിൽ നിന്ന് ഒരു ബോക്സിന് മുപ്പതിനായിരം രൂപ നിരക്കിൽ വാങ്ങുന്ന ഹെറോയിൻ 50,000 രൂപ നിരക്കിൽ വിൽപ്പന നടത്തി മടങ്ങിപ്പോകുന്നതായിരുന്നു ഇവരുടെ രീതി. ജില്ലയിൽ ഇത്രയും വലിയ ഹെറോയിൻ വേട്ട നടത്തുന്നത് ആദ്യമായാണ്.

logo
Metro Vaartha
www.metrovaartha.com