
ലിവിയ ജോസ് | ഷീല സണ്ണി
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. ദുബായിൽ നിന്നു മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. ലിവിയയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കുടുംബ വഴക്കിനെത്തുടര്‍ന്നാണ് ഷീലയെ ലിവിയ വ്യാജ ലഹരി കേസില്‍ കുടുക്കിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഷീലയുടെ ബാഗിൽ നിന്നു 12 എൽഎസ്‌ഡി സ്റ്റാമ്പുകൾ എക്സൈസ് പിടിച്ചെടുത്തുവെന്നാണ് കേസ്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് എൽഎസ്‌ഡി സ്റ്റാമ്പുകളല്ലെന്ന് തെളിഞ്ഞു.
കേസിൽ 72 ദിവസം ഷീല സണ്ണി ജയിൽ കിടന്നിരുന്നു. കേസിലെ മുഖ്യപ്രതി നാരായണ ദാസിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.