
കോഴിക്കോട്: തൊട്ടിൽപാലത്ത് കോളെജ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ ശേഷം അടച്ചിട്ട വീട്ടിൽ വിവസ്ഥ്രയാക്കി കെട്ടിയിട്ട സംഭവത്തിലെ പ്രതി അറസ്റ്റിൽ. കുണ്ടുതോട് ഉണ്ണിത്താൻകണ്ടി ജുനൈദ് (26) ആണ് പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ വകരയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.
കോഴിക്കോട് നിന്നും ബുധനാഴ്ച കാണാതായ കുട്ടിയെ വ്യാഴാഴ്ച രാവിലെ ജുനൈദിന്‍റെ വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും എംഎഡിഎംഎയും കണ്ടെടുത്തിരുന്നു. പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്ത നഗ്ന ദൃശ്യങ്ങൾ പകർത്തിയതായി അതിജീവിത പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തട്ടിക്കൊണ്ടു പോവൽ, മാനഹാനി വരുത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
പെൺകുട്ടിയെ കാണാനില്ലെന്ന് പരാതിയിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കുട്ടിയെ വീട്ടിൽ നിന്നും കണ്ടെത്തിയത്. മാതാപിതാക്കൾ ഗൾഫിലായതിനാൽ പ്രതി ജുനൈദ് ഒറ്റക്കായിരുന്നു ഈ വീട്ടിൽ കഴിഞ്ഞിരുന്നത്.