

കുടുംബശ്രീയിൽ 36 ലക്ഷത്തിന്‍റെ തട്ടിപ്പ്; താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു
സുൽത്താൻ ബത്തേരി: വയനാട് കുടുംബശ്രീയിൽ 36 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. ഇതേ തുടർന്ന് കുടുംശ്രീ മിഷനിലെ സിപിഎം പ്രവർത്തകർ ഉൾപ്പെടെ 3 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. ആദിവാസി ഉത്പന്നങ്ങൾ വിൽക്കുന്ന എട്ട് കേന്ദ്രങ്ങളിലായി കേന്ദ്ര പദ്ധതിയായ വൻ ധൻ വികാസ് കേന്ദ്രയുടെ മറവിലാണ് തട്ടിപ്പു നടന്നത്.
ആദിവാസികളിൽ നിന്ന് വനവിഭവങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന പദ്ധതിയാണ് വൻ ധൻ വികാസ് കേന്ദ്ര. അതിനാവശ്യമായ സാമഗ്രികൾ വാങ്ങുന്നതിനും മറ്റുമായി ആദിവാസികൾക്ക് നൽകേണ്ടിയിരുന്ന പണമാണ് തട്ടിയെടുത്തത്.
കൂടാതെ പദ്ധതിയുടെ പേരിൽ പണം പിരിച്ചതായും ആരോപണമുണ്ട്. പ്രാഥമിക അന്വേഷണത്തിലാണ് 36 ലക്ഷം രൂപ തട്ടിച്ചുവെന്ന് കണ്ടെത്തിയിരിക്കുന്നത്. 2023 വരെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.