

ഉണ്ണികൃഷ്ണൻ പോറ്റി
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പപാളിയിൽ നിന്ന് സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 90 ദിവസത്തെ ജയിൽ വാസത്തിനു ശേഷവും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
എന്നാൽ കട്ടിളപ്പാളി കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഉണ്ണകൃഷ്ണൻ പോറ്റിക്ക് ജയിലിൽ തുടരേണ്ടതായി വരും. ശബരിമല സ്വർണക്കൊള്ള കേസിൽ ആദ്യം അറസ്റ്റിലായതാണ് ഉണ്ണികൃഷ്ണൻ പോറ്റി.
ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമിയിടപാട് നടത്തിയതായി നേരത്തെ പ്രത‍്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച രേഖകൾ എസ്ഐടി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.