തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചുവെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. പത്തു വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള അംഗൻവാടി ജീവനക്കാരുടെ വേതനത്തിൽ ആയിരം രൂപയുടെ വർധനവാണുള്ളത്. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപയുടെ വർധനവും ഉണ്ടാകും. 60,232 പേർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.
കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അങ്കണവാടി പ്രവർത്തകരും ജീവനക്കാരുമായി 44,747 പേർക്കാണ് ആയിരം രൂപ വീതം വർധിപ്പിച്ചിരിക്കുന്നത്.
നിലവിൽ അങ്കണവാടി വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും ഹെൽപ്പർമാർക്ക് 8000 രൂപയുമാണ് വേതനം.
സംസ്ഥാനത്ത് 258 ഐസിഡിഎസുകളിലായി 33,115 അങ്കണവാടികളാണ് പ്രവർത്തിക്കുന്നത്.