
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരേ നടി മാലാ പാർവതി. പഠനമാണ് എന്നു പറഞ്ഞാണ് കമ്മിറ്റി മൊഴി രേഖപ്പെടുത്തിയത്. അതു വിശ്വസിച്ച് കേട്ടുകേൾവികൾ പോലും പങ്കു വച്ചു. ആ മൊഴികളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പലരെയും ചോദ്യം ചെയ്യുകയാണ്. തന്‍റെ മൊഴിയുടെ പേരിൽപലരും മാനസിക സമ്മർദത്തിലാണെന്നും ഹേമ കമ്മിറ്റിയുടേത് വിശ്വാസ വഞ്ചനയാണെന്നും മാലാ പാർവതി ആരോപിച്ചു.
കേസിൽ താത്പര്യമില്ലെന്ന് പല തവണ വ്യക്തമാക്കിയിരുന്നുവെന്നും നടി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കേയാണ് പുതിയ ആരോപണം പുറത്തു വന്നിരിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി നടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.