

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'
തിരുവനന്തപുരം: 2023ലെ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളുടെ മൂന്ന് ദിവസത്തെ ചോദ‍്യം ചെയ്യൽ പൂർത്തിയായി.
കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന് നോട്ടീസ് നൽകി പ്രതികളെ വിട്ടയച്ചു.
ഗൺമാൻമാരായ അനിൽ കല്ലിയൂർ, സുരക്ഷാ ഉദ‍്യോഗസ്ഥൻ എസ് സന്ദീപ്, വി.വി. വിപിൻ, ആർ. അരുൺ, ഷൈജു എന്നിവരെയാണ് എസ്ഐടി ഒന്നിച്ചും ഒറ്റയ്ക്കിരുത്തിയും ചോദ‍്യം ചെയ്തത്.