ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

വിദ്യാഭ്യാസ രംഗത്ത് അടക്കം ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ എക്യുമെനിക്കൽ സമ്മേളനത്തിൽ ചർച്ച ചെയ്തു.
Appointment of differently-abled teachers: Orthodox Church criticizes government

ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

Updated on

പാലാ: ഭിന്നശേഷി അധ്യാപക നിയമനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍. എൻഎസ്എസിന് ലഭിച്ച വിധി ക്രൈസ്തവ സഭയ്ക്കും ബാധകമാണെന്ന് ഉത്തരവ് ഇറക്കാൻ സർക്കാർ മടിക്കേണ്ടതില്ല. അത് ചെയ്യാതെ ക്രൈസ്തവ സഭകൾ കോടതിയിൽ പോകണം എന്ന് പറയുന്ന ശരിയല്ലെന്ന് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ പറഞ്ഞു. പാലാ ബിഷപ്പ് ഹൗസിൽ ചേർന്ന എക്യുമെനിക്കൽ സമ്മേളനത്തിന് ശേഷമായിരുന്നു പ്രതികരണം.

നിലവിൽ സർക്കാർ സ്വീകരിച്ച നിലപാട് ആശ്വാസകരമല്ല. ഉറപ്പ് നൽകാതെ ദിന്നശേഷി വിഷയത്തിൽ ആശങ്ക മാറില്ല. എൻഎസ്എസിന് ലഭിച്ച ഉത്തരവ് ക്രൈസ്തവ സഭകൾക്കും ബാധകമാണ്. ക്രൈസ്തവരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്നിച്ച് നിൽക്കുമെന്നും വിവിധ ക്രൈസ്തവ സഭകളുടെ യോഗത്തിന് ശേഷം ഓർത്തഡോക്സ് സഭാധ്യക്ഷൻ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് അടക്കം ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ എക്യുമെനിക്കൽ സമ്മേളനത്തിൽ ചർച്ച ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവർ ർശ്വവത്കരിക്കപ്പെടുന്നുവെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ പറഞ്ഞു.

ഭിന്നശേഷി അധ്യാപന വിഷയത്തിൽ ഒരു ഓർഡർ ഇറക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളുവെന്ന് കെസിബിസി പിആർഒ ഫ. ടോം ഉഴുന്നാലിൽ പറഞ്ഞു. സർക്കാർ ഓർഡർ ഇറക്കാൻ സർക്കാർ തയ്യാറാകണമെന്നും പള്ളുരുത്തി സ്കൂളിൽ ഉണ്ടായ വിഷയങ്ങൾ വിശദ്ധമായി പഠിക്കുമെന്നും ഫ. ടോം ഉഴുന്നാലിൽ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com