
കൊച്ചി: ആനയെഴുന്നള്ളിപ്പിൽ ഹൈക്കോടതി മാർഗ നിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം ഭാരവാഹികൾക്കെതിരേ കേസെടുത്ത് വനംവകുപ്പിന്‍റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം. ക്ഷേത്രത്തിലെ വൃശ്ചികോത്സവമാണ് കേസിന് അടിസ്ഥാനം. ആനകൾ തമ്മിൽ 3 മീറ്റർ അകലം പാലിക്കണം ആനകളും ജനങ്ങളുമായി 8 മീറ്റർ അകലം പാലിക്കണം , തീവെട്ടിയും ആനകളുമായി 5 മീറ്റർ അകലം വേണം എന്നീ മാർഗ നിർദേശങ്ങളെല്ലാം ക്ഷേത്രത്തിൽ ലംഘിക്കപ്പെട്ടുവെന്നാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ കനത്ത മഴ മൂലമാണ് ഈ നിർദേശങ്ങൾ പാലിക്കാൻ കഴിയാഞ്ഞതെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്.
15 ആനകളെയാണ് വൃശ്ചികോത്സവത്തിൽ എഴുന്നള്ളിച്ചത്. ഹൈക്കോടതി നിയന്ത്രണത്തിൽ ഇളവ് തേടി ദേവസ്വം ബോർഡ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇളവ് ലഭിച്ചിരുന്നില്ല.