മാസപ്പടി കേസ്: ശശിധരൻ കർത്ത ഇഡിക്കു മുന്നിൽ ഹാജരായില്ല

ഇഡി നടപടികൾ സ്റ്റേ ചെയ്യണം എന്ന സിഎംആർഎല്ലിന്‍റെ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു
ഇഡി
ഇഡി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും പ്രതിയായ മാസപ്പടി കേസിൽ കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്ൽസ് ലിമിറ്റഡിലെ (സിഎംആർഎൽ) മൂന്ന് ഉദ്യോഗസ്ഥർ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. എന്നാൽ കമ്പനി എംഡി ശശിധരൻ കർത്ത ഹാജരായില്ല.

ചീഫ് ഫിനാൻസ് ഓഫിസറും ഐടി മാനെജരും സീനിയർ ഐടി ഓഫിസറുമാണ് ഇന്നലെ ഇഡിക്ക് മുന്നിൽ എത്തിയത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്‍റെ എംഡി ശശിധരൻ കർത്ത അടക്കം നാലു പേർക്കാണ് ഇന്നലെ ഹാജരാകാൻ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്.

സിഎംആർഎൽ കമ്പനിയും വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും തമ്മിൽ ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിന്‍റെ രേഖകളും പണം കൈമാറിയ ഇൻവോയ്സുകളും ലെഡ്ജർ അക്കൗണ്ടും ഹാജരാക്കാനും ഇഡി നിർദേശിച്ചിട്ടുണ്ട്. ഈ മാസം എട്ടിന് ഹാജരാകാനാണ് നേരത്തെ ആവശ്യപ്പെട്ടതെങ്കിലും ഇവർ ഹാജരായിരുന്നില്ല.

ഇഡി നടപടികൾ സ്റ്റേ ചെയ്യണം എന്ന സിഎംആർഎല്ലിന്‍റെ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു. എക്സലോജിക് യാതൊരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. വീണ വിജയന് ഉടൻ നോട്ടീസ് നൽകാനാണ് ഇഡിയുടെ നീക്കം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com