പുഴുവരിച്ച മൃതദേഹത്തിൽ നിന്ന് അണുബാധയേറ്റു; ചികിത്സയ്ക്ക് പണമില്ലാതെ പൊലീസിന്‍റെ സഹായി

ഇലന്തൂർ നരബലിക്കേസിൽ മൃതദേഹങ്ങൾ പുറത്തെടുക്കാൻ സഹായിച്ചതും സോമനാണ്.
Contracted infection from a maggot-infested corpse

സോമൻ

Updated on

പത്തനംതിട്ട: മൃതദേഹത്തിൽ നിന്ന് അണുബാധയേറ്റതിനെ തുടർന്ന് പൊലീസിന്‍റെ സഹായിയായിരുന്ന തിരുവല്ല സ്വദേശി സോമൻ ദുരിതത്തിൽ. കടുത്ത അണുബാധയെത്തുടർന്ന് നാലു തവണയാണ് സോമന് ശസ്ത്രക്രിയ നടത്തിയത്. ചികിത്സയ്ക്ക് പണില്ലാതെ ബുദ്ധിമുട്ടിലാണ് കുടുംബം. ദിവസങ്ങളും മാസങ്ങളും പഴക്കമുള്ള മൃതദേഹങ്ങൾ പുറത്തെടുക്കാൻ പൊലീസിനെ സഹായിച്ചിരുന്നവരിൽ ഒരാളാണ് സോമനും.

ഇലന്തൂർ നരബലിക്കേസിൽ മൃതദേഹങ്ങൾ പുറത്തെടുക്കാൻ സഹായിച്ചതും സോമനാണ്. ജൂണിൽ പത്തനംതിട്ട ചന്ദപ്പള്ളിയിൽ നിന്ന് പുഴുവരിച്ച മൃതദേഹം പുറത്തെടുക്കുന്നതിനിടെ സോമന്‍റെ കാലിൽ മുള്ള് തറച്ചിരുന്നു. ആ മുറിവിലൂടെയാണ് അണുബാധയുണ്ടായത്.

പൊലീസുകാർ ഉൾപ്പെടെ സമാഹരിച്ച് നൽകിയ പണം കൊണ്ടാണഅ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയത്. തുടർ ചികിത്സയ്ക്കായുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബം.

logo
Metro Vaartha
www.metrovaartha.com