

പാലക്കാട്: സ്വർണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ തട്ടിയെടുത്ത കേസിൽ അർജുന്‍ ആയങ്കി പിടിയിൽ. പൂനെയിൽ നിന്ന് മീനാക്ഷിപുരം പൊലീസാണ് അർജുനെ പിടികൂടിയത്. കേസിലെ മുഖ്യ സൂത്രധാരനായ അർജുന്‍ ആയങ്കി ഇന്നു പുലർച്ചെ 4 മണിയോടെയാണ് പൊലീസ് പിടികൂടുന്നത്. 4 മാസം മുന്‍പ് നടന്ന ആക്രമണത്തിൽ സിപിഎം നേതാക്കൾ ഉൾപ്പടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
75 പവന്‍ സ്വർണം, 23,000 രൂപ, മൊബൈൽ ഫോൺ എന്നിവയാണ് വ്യാപാരിയിൽ നിന്നും തട്ടിയെടുത്തത്. കവർച്ചയ്ക്ക് ശേഷം സംഘം സ്വർണം വീതം വച്ച് പലവഴികളിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുന്‍ അയങ്കിക്കെതിരെ മുന്‍പ് സ്വർണക്കടത്തുമായി ബന്ധപ്പെട്ടും കേസുണ്ടായിരുന്നു.