
ശ്രീനാഥ് ഭാസി
ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചേർത്ത കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. എക്സൈസ് ചോദ്യം ചെയ്യലിന് ശേഷം കേസിൽ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. പിന്നാലെയാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്.
കേസിലെ പ്രതി തസ്ലിമയും ശ്രീനാഥ് ഭാസിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ കണ്ടെത്തിയിരുന്നു. ഇതിൽ ''കുഷ് വേണോ?'' എന്ന തസ്ലിമയുടെ ചോദ്യത്തിന് ''വെയിറ്റ്'' എന്നു മാത്രമാണ് ശ്രീനാഥ് ഭാസിയുടെ മറുപടി. കുഷ്, ഗ്രീൻ എന്നീ കോഡ് വാക്കുകൾ ലഹരി മരുന്നുകൾക്ക് ഉപയോഗിച്ചുവരുന്നതാണ്.
താൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു. താൻ ലഹരിയിൽ നിന്നും മുക്തി നേടാനുള്ള ശ്രമത്തിലാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനായി എക്സൈസിന്‍റെ സാഹായവും ശ്രീനാഥ് ഭാസി തേടിയിരുന്നു.