

മദ്യം വാങ്ങാൻ തിരിച്ചറിയൽ കാർഡ്; പ്രായപരിധി കർശനമാക്കാൻ സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാൻ പ്രായപരിധി നിശ്ചയിക്കാനൊരുങ്ങി സർക്കാർ. തിരിച്ചറിയൽ രേഖകൾ കാണിക്കാൻ തയാറാകുന്നവർക്ക് മാത്രം മദ്യം വിൽക്കുന്ന വിധത്തിലുള്ള നോ ഐഡി, നോ എൻട്രി കർണാടക മോഡൽ നടപ്പിലാക്കാനാണ് പദ്ധതി.23 വയസു പൂർത്തിയായവർക്ക് മാത്രം മദ്യം വിൽപ്പന നടത്തിയാൽ മതിയെന്ന നിബന്ധന വയ്ക്കാനാണ് നീക്കം. ഇതു സംബന്ധിച്ച ആലോചനകൾ പുരോഗമിക്കുകയാണ്.
മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാവുന്ന വിധത്തിൽ നിയമം കർശനമാക്കും. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രായപരിധി നിശ്ചയിക്കാൻ ഒരുങ്ങുന്നത്. വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇടതു ഭരണകാലത്ത് 23 വയസിനു താഴെയുള്ളവർക്ക് മദ്യം വിൽക്കേണ്ടതില്ലെന്ന് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ ഇത് നടപ്പിലാക്കിയിട്ടില്ലെന്നാണ് യുഡിഎഫിന്‍റെ കണ്ടെത്തൽ.
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാൻ പ്രായപരിധി നിശ്ചയിക്കാനൊരുങ്ങി സർക്കാർ. തിരിച്ചറിയൽ രേഖകൾ കാണിക്കാൻ തയാറാകുന്നവർക്ക് മാത്രം മദ്യം വിൽക്കുന്ന വിധത്തിലുള്ള നോ ഐഡി, നോ എൻട്രി കർണാടക മോഡൽ നടപ്പിലാക്കാനാണ് പദ്ധതി. 23 വയസു പൂർത്തിയായവർക്ക് മാത്രം മദ്യം വിൽപ്പന നടത്തിയാൽ മതിയെന്ന നിബന്ധന വയ്ക്കാനാണ് നീക്കം. ഇതു സംബന്ധിച്ച ആലോചനകൾ പുരോഗമിക്കുകയാണ്.
മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാവുന്ന വിധത്തിൽ നിയമം കർശനമാക്കും. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രായപരിധി നിശ്ചയിക്കാൻ ഒരുങ്ങുന്നത്. വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇടതു ഭരണകാലത്ത് 23 വയസിനു താഴെയുള്ളവർക്ക് മദ്യം വിൽക്കേണ്ടതില്ലെന്ന് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ ഇത് നടപ്പിലാക്കിയിട്ടില്ലെന്നാണ് യുഡിഎഫിന്‍റെ കണ്ടെത്തൽ.