എംപിയും എംഎൽഎ‍യുമടക്കം വിചാരണ നേരിടണം; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്ക് തിരിച്ചടി

നേതാക്കൾക്കെതിരേ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി
karuvannur bank fraud case court order cpm leaders face trial

എംഎൽഎ എ.സി. മൊയ്തീൻ, എംപി കെ. രാധാകൃഷ്ണൻ

Updated on

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിപിഎം നേതാക്കൾക്കെതിരേ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. എംഎൽഎ എ.സി. മൊയ്തീൻ, എംപി കെ. രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവടക്കമുള്ളവർ വിചാരണ നേരിടമെന്നാണ് പിഎംഎൽഎ വ്യക്തമാക്കിയത്.

നേതാക്കളടക്കം പ്രതിപ്പട്ടികയിലെ 28 പേർക്കും സമ്മൻസ് കോടതി അയച്ചു. അടുത്ത മാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസില്‍ നിർദേശിക്കുന്നത്. കേസില്‍ കഴിഞ്ഞ ദിവസം ഇഡി രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അതില്‍ വിചാരണ തുടങ്ങുന്നതിന് മുന്‍പ് പ്രതികളുടെ വാദം കേള്‍ക്കണം. അത്തരത്തില്‍ പ്രതികളുടെ വാദം കേട്ട ശേഷമാണ് കോടതിയുടെ ഉത്തരവ് വന്നത്.

പ്രതികളുടെ വാദം തള്ളിയ കോടതി, കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ല, കുറ്റം ചെയ്തു എന്നതിന് തെളിവില്ല തുടങ്ങിയ വാദങ്ങളാണ് പ്രതികള്‍ ഉന്നയിച്ചത്.

logo
Metro Vaartha
www.metrovaartha.com