തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ കേരളത്തിലെ വോട്ടിങ് സമയം അവസാനിച്ചു. നിലവിൽ ക്യൂവിലുള്ളവർക്ക് വോട്ടു രേഖപ്പെടുത്താൻ അവസരം ലഭിക്കും. ക്യൂവിലുള്ളവർക്ക് പോളിങ് ഉദ്യോഗസ്ഥർ ടോക്കൺ നൽകുമെന്നും എത്ര വൈകിയാലും വോട്ടു രേഖപ്പെടുത്താൻ സാധിക്കുമെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇതു വരെ 64.73 ശതമാനമാണ് കേരളത്തിലെ പോളിങ്ങ്. 68.64 ശതമാനം രേഖപ്പെടുത്തിയ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിങ്ങ്. ഏറ്റവും കുറവ് പോളിങ് പൊന്നാനിയിലാണ്. 60.09 ശതമാനമാണ് പൊന്നാനിയിലെ പോളിങ്ങ്.