

പി.സി. ജോർജ്
file image
പൂഞ്ഞാർ: മുസ്ലിം സമുദായത്തിനെതിരേ നടത്തിയ പരാമർശങ്ങളിൽ മാപ്പ് ചോദിച്ച് എൻഡിഎ സ്ഥാനാർഥി പി.സി. ജോർജ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് അവർ പലതും പറഞ്ഞപ്പോൾ അരിശം തോന്നി പറഞ്ഞതാണെന്നും പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും പി.സി. ജോർജ് പറഞ്ഞു. തനിക്ക് തെറ്റു പറ്റി. അങ്ങനെയൊരു തെറ്റ് എന്‍റെ ഭാഗത്തു നിന്ന് ഉണ്ടായി. അവരോട് ക്ഷമ പറയുകയാണ്. അതാണതിന്‍റെ മര്യാദ.
പൊതുപ്രവർത്തകർ ആരോടും പിണങ്ങേണ്ട കാര്യമില്ല എന്നും ജോർജ് പറഞ്ഞു. ടെവിലിഷൻ ചർച്ചയ്ക്കിടെയാണ് പി.സി. ജോർജ് വിവാദ പരാമർശം നടത്തിയത്. മുസ്ലിംകൾ എല്ലാവരും പാക്കിസ്ഥാനിലേക്ക് പോകട്ടെ, ഞങ്ങൾ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. മുസ്ലിംകൾ എല്ലാവരും വർഗീയവാദികൾ.
ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു.