

representative image
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തിരുവല്ലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ഉദ‍്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ മൂന്നു പേർക്കെതിരേ കേസെടുത്തു. പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ‍്യക്തമാക്കി.
പ്രതികളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊടുമൺ എസ്എച്ച്ഒയ്ക്കാണ് മർദനമേറ്റത്. നിർദേശങ്ങൾ ലംഘിച്ചത് ചോദ‍്യം ചെയ്ത ഉദ‍്യോഗസ്ഥനെ അസഭ‍്യം വിളിച്ചെന്നും പരാതിയിൽ പറയുന്നു. ഒന്നാംപ്രതി പൊലീസ് ഉദ‍്യോഗസ്ഥന്‍റെ ഡ‍്യൂട്ടി തടസപ്പെടുത്തുകയും പിടിവലി നടത്തിയെന്നും മറ്റു രണ്ടു പേർ ചേർന്ന് സഹായികളായെന്നാണ് എഫ്ഐആർ.