24 പേരുടെ മൊഴിയെടുത്തു, പരിശോധന ഫലങ്ങൾ ലഭിച്ചിട്ടില്ല; കാഫിർ സ്ക്രീൻഷോട്ട് കേസിൽ പൊലീസ് റിപ്പോർട്ട്

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ച് സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താൻ പൊലീസിന് ഇത് വരെ സാധിച്ചിട്ടില്ല
police report on kafir screenshot case
KK Shailaja
Updated on

വടകര: കാഫിർ സ്ക്രീൻഷോട്ട് കേസിൽ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ഇന്ന് രാവിലെ സിനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ മുഖേനയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണം പുരോഗമിക്കുന്നതായും 24 പേരെ ചോദ്യം ചെയ്തതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

കേസ് 29 ന് കോടതി വീണ്ടും പരിഗണിക്കും. ഇടത് സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരുടേയും മുഹമ്മദ് കാസിമിന്‍റേയും ഫോണുകളാണ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഇതിന്‍റെ ശാസ്ത്രീയ പരിശോധന ഫലങ്ങൾ ഇത് വരെ ലഭിച്ചിട്ടില്ല.

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ച് സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താൻ പൊലീസിന് ഇത് വരെ സാധിച്ചിട്ടില്ല. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചെന്ന പേരിൽ പ്രതി ചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചെങ്കിലും മജിസ്ട്രേട്ട് കോടതിയെ സമീപിക്കാനായിരുന്നു കോടതി നിർദേശം. ഇതനുസരിച്ചാണ് കാസിം അന്വേഷണം എങ്ങുമെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി വടകര കോടതിയെ സമീപിച്ചത്.

logo
Metro Vaartha
www.metrovaartha.com