

കണ്ഠര് രാജീവര്
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ തന്ത്രി കണ്ഠര് രാജീവരരുടെ ജാമ‍്യം റദ്ദാക്കണമെന്നാവശ‍്യപ്പെട്ട് കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. രണ്ട് കേസുകളും ഒരുമിച്ച് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.
കട്ടിളപ്പാളി കേസിലാണ് നിലവിൽ അപ്പീൽ നൽകിയിരിക്കുന്നത്. നേരത്തെ ദ്വാരപാലക കേസിൽ അപ്പീൽ നൽകിയിരുന്നു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. തന്ത്രിക്ക് കേസിൽ പങ്കുണ്ടെന്നും പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുമായി ബന്ധമുണ്ടെന്നതിന്‍റെ ഡിജിറ്റലായും മൊഴികളായും തെളിവുണ്ടെന്നാണ് പറയപ്പെടുന്നത്.