വിഴിഞ്ഞം ഓഹരി കൈമാറ്റം: 'തെരഞ്ഞെടുപ്പിന് മുൻപ് മുഖ‍്യമന്ത്രി സെബിയുമായി ചർച്ച നടത്തി'; ആരോപണവുമായി കെ.എൻ. ബാലഗോപാൽ

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ നടപടിക്രമങ്ങളൊന്നും പാലിക്കാതെ തന്നെ തങ്ങൾക്ക് അനുവാദം ലഭിക്കുമെന്ന ഉറപ്പ് കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും ബാലഗോപാൽ ആരോപിച്ചു
vizhinjam port share transfer controversy: k.n. balagopal against v.d. satheesan

കെ.എൻ. ബാലഗോപാൽ, വി.ഡി. സതീശൻ

Updated on

കാസർഗോഡ്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ‍ത്തിന്‍റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ‍്യമന്ത്രി വി.ഡി. സതീശനെതിരേ വിമർശനവുമായി രംഗത്തെത്തി സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ.

തെരഞ്ഞെടുപ്പിന് മുൻപ് തന്നെ മുഖ‍്യമന്ത്രി സെബിയുമായി ചർച്ച നടത്തിയെന്നും അങ്ങനെയാണ് സെബിയുടെ അനുമതി വേഗത്തിലായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാസർഗോഡ് മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ബാലഗോപാൽ വിമർശനം നടത്തിയത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ നടപടിക്രമങ്ങളൊന്നും പാലിക്കാതെ തന്നെ തങ്ങൾക്ക് അനുവാദം ലഭിക്കുമെന്ന ഉറപ്പ് കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും ബാലഗോപാൽ ആരോപണം ഉന്നയിച്ചു.

മുഖ‍്യമന്ത്രി നൽകിയ വിശദീകരണം സ്വന്തം പാർട്ടിക്കാരെ പോലും ബോധ‍്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും കേരളം ഗുജറാത്തല്ലെന്ന് കെ.സി. വേണുഗോപാലിന് വരെ പറയേണ്ടി വന്നത് ഇതിന്‍റെ തെളിവാണെന്നും ബാലഗോപാൽ പറഞ്ഞു

logo
Metro Vaartha
www.metrovaartha.com