

കള്ളാടി മണ്ണിടിച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി
കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ നിർമാണ പ്രദേശത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പുഴയുടെ സമീപത്തു നിന്ന് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈത്തിരി ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തെ നാലു സോണുകളാക്കി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്. ഇതിൽ ഒന്നാമത്തെ സോണിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതേ സോണിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് രക്ഷാപ്രവർത്തകർ. റവന്യൂമന്ത്രി എ.പി. അനിൽകുമാർ രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം ദുരന്തത്തില്‍ മരിച്ച മൂന്നു ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ എംബാം ചെയ്ത് കരാര്‍ കമ്പനിയായ ദിലീപ് ബിഡ്‌കോണിന് കൈമാറി.