

മുംബൈ: ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. ലീലാവതി ആശുപത്രിയിൽ 5 ദിവസമായി ചികിത്സയിലായിരുന്നു സെയ്ഫ്. ജനുവരി 16ന് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമി സെയ്ഫിനെ തുടരെ തുടരെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. അടിയന്തരമായി നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് താരം അപകടനില തരണം ചെയ്തത്.
കേസിൽ ബംഗ്ലാദേശി സ്വദേശി ഷരീഫുൾ ഇസ്ലാം ഷെഹബാദ് മുഹമ്മദ് റോഹില്ല അമീൻ ഫക്കീർ (30) എന്നയാൾ പിടിയിലായിട്ടുണ്ട്. എന്നാൽ കേസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്. മേഘാലയയിൽ നിന്നി നദി കടന്നാണ് ഇയാൾ ഇന്ത്യയിലെത്തിയതെന്നും കവർച്ചയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറയുന്നു.
എന്നാൽ തങ്ങളുടെ ഇളയ മകനെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചതെന്ന് കരീന കപൂർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള സജ്ജീകരണങ്ങളൊന്നുമില്ലാതെയാണ് ഇയാൾ എത്തിയതെന്നത് ദുരൂഹത ഉയർത്തുന്നുണ്ട്. സിസിടിവി ക്യാമറകളിൽ കണ്ടയാളല്ല അറസ്റ്റിലായതെന്നും ആരോപണമുയരുന്നുണ്ട്.