മുഹറം ഘോഷയാത്രയ്ക്കിടെ 15,000 പേരെ കൊല്ലാൻ പദ്ധതിയിട്ടു; വിഷഗുളികകളുമായി പുനെ സ്വദേശി പിടിയിൽ

പിടിച്ചെടുത്തത് 15000 ഗുളികകള്‍
Mumbai Police arrests man who distributed rat poison pills during Muharram procession

മുഹറം ഘോഷയാത്രയ്ക്കിടെ എലിവിഷമടങ്ങിയ ഗുളിക വിതരണം ചെയ്തയാളെ മുംബൈ പൊലീസ് പിടി കൂടി

Updated on

മുംബൈ: മുഹറം ഘോഷയാത്ര അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ എലിവിഷമടങ്ങിയ ഗുളിക വിതരണം ചെയ്തയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുനെ സ്വദേശിയായ ഫയാസ് പ്രേംജിയാണ് പിടിയിലായത്. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ മരുന്ന് എന്ന പേരില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഏകദേശം 15,000 ഗുളികകളാണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയില്‍ ഇവയില്‍ സിങ്ക് ഫോസ്ഫൈഡ് എന്ന വിഷാംശമുള്ള രാസവസ്തു അടങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പ്രതി പുനെ വിമന്‍ നഗര്‍ സ്വദേശിയാണെന്നും പെയിന്‍റ് വ്യാപാരം നടത്തുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. 15 ദിവസം മുമ്പാണ് ഇയാള്‍ മുംബൈയിലെ ഡോംഗ്രി മേഖലയില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. അന്വേഷണത്തിനിടെ 2025-ല്‍ ഇയാള്‍ ഇറാനും ഇറാഖും സന്ദര്‍ശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഈ യാത്രകളുടെ ലക്ഷ്യവും മറ്റ് ബന്ധങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മുഹറം ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ഷീണം മാറ്റാനെന്ന പേരില്‍ വിഷഗുളിക നല്‍കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് ആരോരപിച്ചു. അന്വേഷണം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com