

കർണാടകയിൽ കക്ക ശേഖരിക്കാൻ പുഴയിലിറങ്ങിയ 8 പേർ മുങ്ങി മരിച്ചു
representative image
ബംഗളൂരു: കർണാടകയിൽ കക്ക ശേഖരിക്കാൻ പുഴയിലിറങ്ങിയ 8 പേർ മുങ്ങി മരിച്ചു. ഉത്തര കന്നട ജില്ലയിലെ ഭട്ട്കലിലാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ 7 പേരും സ്ത്രീകളാണ്. മൂന്നുപേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. മൂന്നു പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ഹൊക്കലു നദിയിൽ കക്ക വാരാനായി ഇറങ്ങിയ 14 അംഗ സംഘമാണ് അപകടത്തിൽപെട്ടത്. ഇവരെല്ലാം ഒരേ കുടുംബത്തിൽപെട്ടവരാണ്. കക്ക വാരുന്നതിനിടെ പുഴയിൽ ക്രമാതീതമായി വെള്ളം ഉയരുകയായിരുന്നു. ഇതാണ് അപകടകാരണം. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.