

സോനം വാങ്ചുക്ക്
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്റോച്ച് ജനതാ പാർട്ടി ന‍്യൂഡൽഹിയിലെ ജന്തർ മന്ദിറിൽ നടത്തുന്ന സമരം 24ാം ദിവസത്തിലേക്ക്. നിരവധി പേർ ഇതിനോടകം തന്നെ സിജെപിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് സിജെപി നീക്കം. തങ്ങൾ സമാധാനപരമായിട്ടാണ് സമരം നടത്തുന്നതെന്നും പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് സമരത്തിൽ പങ്കെടുക്കുമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു.
15 ദിവസമായി സോനം വാങ്ചുക്ക് നിരാഹാര സമരത്തിലാണ്. സോനം വാങ്ചുക്കിന്‍റെ ആരോഗ‍്യനില വഷളാകുകയാണെന്നും 7.8 കിലോ വരെ ഭാരം കുറഞ്ഞതായും ഡോക്റ്റർമാർ റിപ്പോർട്ട് ചെയ്യുന്നു. മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്ന വരെ സമരം തുടരുമെന്ന നിലപാടിലാണ് സിജെപി. സിജെപിക്ക് പിന്തുണയുമായി കർഷകരും വിദ‍്യാർഥികളും രംഗത്തുണ്ട്.