

നിർബന്ധിത മതപരിവർത്തനം; മധ്യപ്രദേശിൽ 2 പാസ്റ്റർമാർ അറസ്റ്റിൽ
representative image
ഭോപ്പാൽ: മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ 2 പാസ്റ്റർമാരെ അറസ്റ്റു ചെയ്തു. ബജ്റംഗ്ദൾ പ്രവർത്തകന്‍റെ പരാതിയിൽ ഉത്തം ബരേല, വികാസ് ബരേല എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറയുന്നു.
ഏപ്രിൽ 5-ന് നടന്ന ഒരു യോഗത്തിൽ, ക്യാൻസർ ഉൾപ്പെടെയുള്ള രോഗം ബാധിച്ചവരെ ക്രിസ്തുമതത്തിൽ വിശ്വസിച്ചാൽ ഭേദമാകുമെന്ന് വിശ്വസിപ്പിച്ച് പാസ്റ്റർമാർ ഇവരെ മതം മാറ്റാൻ ശ്രമിച്ചതെന്നാണ് ആരോപണം.
മതം മാറാൻ വിസമ്മതിച്ചാൽ രോഗങ്ങൾ ഭേദമാകില്ലെന്നും നിത്യമായ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.