

ജസ്റ്റിസ് സൂര‍്യ കാന്ത്
ന‍്യൂഡൽഹി: തൊഴിൽ രഹിതരെ പാറ്റകളോട് ഉപമിച്ചതിൽ വിശദീകരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര‍്യ കാന്ത്. തന്‍റെ നിരീക്ഷണങ്ങൾ തെറ്റായി മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണെന്നും വ‍്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗം പോലുള്ള തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നവരെ പറ്റിയായിരുന്നു തന്‍റെ പരാമർശമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മുതിർന്ന അഭിഭാഷകപദവി ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ച് ഇത്തരത്തിൽ പരാമർശം നടത്തിയത്. സംഭവം വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു.